2020-നെ വരവേല്‍ക്കാന്‍ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ ഒരുങ്ങുമ്പോൾ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ് നഗരം...ബുര്‍ജ് ഖലീഫ ഉള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്
2020-നെ വരവേല്‍ക്കാന്‍ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ ഒരുങ്ങുമ്പോൾ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ് നഗരം. വിവിധ എമിറേറ്റുകളിലായി നടത്തുന്ന പരിപാടി എല്ലാവര്‍ക്കും സൗജന്യമായി കണ്ടാസ്വദിക്കാം. എല്ലായിടത്തും ഡിസംബര്‍ 31-ന് വൈകിട്ടു മുതല്‍ പുതുവത്സര പരിപാടികള്‍ ആരംഭിക്കും.
അബുദാബിയില്‍ ഡു അറേനയിലാണ് പരിപാടി അരങ്ങേറുക. ബ്രൂണോ മാര്‍സിന്റെ സംഗീത പരിപാടി കരിമരുന്ന് പ്രയോഗത്തിന് ഇരട്ടിമധുരം പകരും. എമിറേറ്റ്സ് പാലസ്, അല്‍ മര്‍യ ദ്വീപ്, യാസ് മറിന എന്നിവിടങ്ങളും പുതുവത്സരത്തെ സ്വാഗതമോതി വെട്ടിത്തിളങ്ങും.
ദുബായിലെ ആഘോഷങ്ങളുടെ നെടുനായകത്വം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കാണ്. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.ഇത്തവണ 20 ലക്ഷത്തിൽ അധികം പേര്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ദുബായില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
ബുർജ് ഖലീഫ പ്രദേശത്ത് 16, 700 ഉം മറ്റു സ്ഥലങ്ങളിൽ 3000 വും പാർക്കിംഗ് ലോട്ടുകൾ ഉണ്ടാകും. 210 ബസ്സുകളും,4500 ടാക്സികളും കാണികൾക്ക് യാത്ര ചെയ്യാനായി ഒരിക്കിയിട്ടുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാാപിച്ചിരിക്കുന്നത്. നൂറിലേറെ വിദഗ്ധരുടെ ആറുമാസത്തെ മുന്നോരുക്കങ്ങളും രണ്ടു മാസത്തെ കഠിനപ്രയ്തനവും ദുബായിയുടെ ആകാശത്ത് വിസ്മയത്തിന്റെ പൂരക്കാഴ്ചകള്‍ തീര്‍ക്കും..
ബുര്‍ജ് ഖലീഫയില്‍ രാത്രി 11.57 മുതല്‍ തുടങ്ങുന്ന കരിമരുന്ന് പ്രയോഗം എട്ട് മിനിറ്റ് നീണ്ടുനില്‍ക്കും. ഉമ്മു റമൂല്‍, മനാര, ദേറ, ബര്‍ഷ, കഫാഫ് സ്മാര്‍ട്ട് കേന്ദ്രങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
ദുബായ് ഫൗണ്ടയിനിലും സംഗീത പരിപാടികളുണ്ടായിരിക്കും. ജുമൈറ കൈറ്റ് ബീച്ചിലും ബുര്‍ജ് അല്‍ അറബിലും പരിപാടികള്‍ അരങ്ങേറും. കൂടാതെ, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളിലെ സന്ദര്‍ശകര്‍ക്കും കരിമരുന്ന് അടക്കമുള്ള നവവത്സര വിരുന്ന് ആസ്വദിക്കാം.
പുതുവര്‍ഷപ്പിറവിയില്‍ ബുര്‍ജ് ഖലീഫയില്‍ തുടങ്ങുന്ന കരിമരുന്ന് പ്രകടനം മറ്റിടങ്ങളിലേക്കും വ്യാപിക്കും. 23 മിനുട്ടോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് വിസ്മയം ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന കരിമരുന്ന പ്രകടനം ആസ്വദിക്കാന്‍ പത്തുലക്ഷത്തോളം വിദേശസഞ്ചാരികള്‍ ഡൗണ്‍ ടൗണിലേക്കൊഴുകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. റാസല്‍ഖൈമയില്‍ കരിമരുന്ന് പ്രയോഗം ഇപ്രാവശ്യം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാനുള്ള ശ്രമം കൂടിയാണ്.
കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേക വേദികളും ബുര്‍ജിന് ചുവട്ടില്‍ ഒരുക്കിയിട്ടുണ്ട്. പഴതുകളടച്ച സുരക്ഷയ്ക്കായി രണ്ടായിരം പോലീസുകാരെ ആഘോഷ നഗരിയില്‍ വിന്യസിക്കും
ബുര്‍ജ് ഖലീഫ-ദുബായ് മാള്‍, മെട്രോ സ്റ്റേഷന്‍ ചൊവ്വാഴ്ച രാത്രി 10 മുതല്‍ ബുധനാഴ്ച രാവിലെ ആറുമണി വരെ അടച്ചിടും. ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ എന്നിവയുള്‍പ്പെടെയുള്ള ചുറ്റുമുള്ള സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. മെട്രോ റെഡ് ലൈനും ഗ്രീന്‍ ലൈനുകളും ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ ജനുവരി രണ്ടിന് അര്‍ധരാത്രി വരെ 43 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.
വൈകുന്നേരം 4 മണിക്ക് അൽ അസായൽ റോഡ് അടച്ചിടും. തുടർന്ന് ആഘോഷങ്ങൾ നടക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള മറ്റു റോഡുകളും താൽക്കാലികമായി അടച്ചിടുമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി അറിയിച്ചു.
ബുർജ് ഖലീഫയും ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളും നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ ഉപയോഗിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha