ഇനിമുതൽ പ്രവാസികളെ ജാഗ്രതൈ മതം ഏതായാലും അവഹേളിക്കരുത്; നേരിടേണ്ടിവരുന്നത് കടുത്ത ശിക്ഷ കൽപ്പിച്ച് യുഎഇ

ലോകത്ത് വിദേശികളെയും ഒപ്പം സ്വദേശികളെയും നെഞ്ചോട് ചേർത്ത് നിർത്തുന്ന എടുത്തുപറയാവുന്ന ചുരുക്കം ചില രാഷ്ട്രങ്ങളിൽ ഒന്നാണ് യുഎഇ. അതുപോലെ തന്നെ അവിടത്തെ നിയമങ്ങളും അല്പം കടുപ്പിച്ചു തന്നെയാണ് പുലർത്തിപ്പോരുന്നത്. സ്നേഹത്തോടെ കൂടെ നിർത്തിയാലും തെറ്റിന് തക്കതായ ശിക്ഷ ലഭിക്കുമെന്നത് വ്യക്തമായ കാര്യം തന്നെയാണ്. അതോടൊപ്പം മതേതരത്വത്തിന്റെ ഉത്തമമായ മാതൃകയുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുഎഇ. മതപരമായ അസഹിഷ്ണുതയ്ക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ രംഗത്ത് എത്തിയിരിക്കുകയാണ്. ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളേയോ അപമാനിച്ചാൽ പത്തുലക്ഷം ദിർഹം വരെ പിഴയും അഞ്ചു വർഷം വരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുന്നത്. അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലടക്കമുള്ള നിയമലംഘനങ്ങൾക്കും ഇതേ ശിക്ഷയായിരിക്കുമെന്നു നിയമവിഭാഗം വ്യക്തമാക്കുന്നു.
മതം, ജാതി, നിറം, വിശ്വാസം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം യുഎഇയിൽ ഒരുതരത്തിലും അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയാണ് ജുഡീഷ്യൽ വിഭാഗത്തിന്‍റെ അറിയിപ്പ്. ഏതെങ്കിലും മതത്തേയോ, മതഗ്രന്ഥങ്ങളേയോ, ചിഹ്നങ്ങളേയോ, പ്രവാചകനേയോ, ആരാധനാലയങ്ങളേയോ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ ശ്രമങ്ങളും നിയമലംഘനമായി കണക്കാക്കും.
രാജ്യത്തിന്‍റെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിലല്ല യുഎഇയിൽ നീതി നടപ്പാക്കുന്നതെന്നും എല്ലാവർക്കും തുല്യനീതിയായിരിക്കുമെന്നും മനുഷ്യരെന്ന നിലയിൽ തുല്യരായാണ് കാണുന്നതെന്നും അബുദാബി ജുഡീഷ്യൽ വകുപ്പിന്‍റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സ്പെഷ്യലിസ്റ്റ് അമീന അൽ മസ്രോയി പറയുന്നതിലൂടെ ഒരു കാര്യം കൃത്യമാണ് ലോകത്ത് പല നേതാക്കളും യുഎഇയെ മാതൃകയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
അതേസമയം ഫെഡറൽ നിയമം രണ്ട് അനുസരിച്ച് വിദ്വേഷവും വിവേചനവും വച്ചുപുലർത്തുന്ന നിയമലംഘനങ്ങൾക്കു രണ്ടു ലക്ഷത്തി അൻപതിനായിരം ദിർഹം മുതൽ പത്തു ലക്ഷം ദിർഹം വരെ പിഴ ശിക്ഷയും അഞ്ചുവർഷം തടവും ലഭിക്കുന്നതായിരിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിവേചനവും വിദ്വേഷപരവുമായ ഇടപെടലുകൾക്കും ഇതേ ശിക്ഷയായിരിക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്-. സമൂഹമാധ്യമങ്ങളിലൂടെ മതത്തെ അപമാനിച്ച കുറ്റത്തിനു മലയാളികളടക്കമുള്ളവരെ യുഎഇയിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട സംഭവങ്ങൾ ഉണ്ടായിട്ടുള്ളതിനെ തുടർന്നാണ് ഇത്തരത്തിലുള്ള ഒരു നിയമത്തിലേക്ക് എത്തിപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha