അമ്മയ്ക്കൊപ്പം ബസ് കാത്ത് നിന്ന് കുഞ്ഞിന്റെ കാൽ ഇരിപ്പിടത്തിനിടയിൽ കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തിയത് ഇങ്ങനെ

ബസ് സ്റ്റാൻഡിലെ ഇരിപ്പടം ഒന്നര വയസ്സുക്കാരന് കെണിയായി. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ബസ് കാത്ത് നിൽക്കുകയായിരുന്നു കുട്ടിക്കായായിരുന്നു അപകടം സംഭവിച്ചത്. ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ബസ് കാത്തു നിൽക്കവെ ഒന്നരവയസ്സുകാരന്റെ കാൽ ഇരിപ്പിടത്തിനിടയിൽ കുടുങ്ങുകയായിരുന്നു. പരിയാരം കൊറ്റനാടൻ ബൈജുവിന്റെ മകൻ മാനുവലിന്റെ കാലായിരുന്നു ഇരിപ്പിടത്തിനിടയിൽ അകപ്പെട്ടു പോയത്. ഓടി കൂടിയവരും സ്റ്റാൻഡിലുണ്ടായിരുന്ന ബസ് ജീവനക്കാരും ചേർന്നായിരുന്നു ഒടുവിൽ കുട്ടിയുടെ കാൽ പുറത്തെടുത്തത്. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ഏവരെയും ആശങ്ക യിലാഴ്ത്തിയു സംഭവം നടന്നത്.
പൈപ്പുകൾ കൂട്ടിചേർത്തു നിർമിച്ച ബെഞ്ചിനടിയിലായിരുന്നു കാൽ കുടുങ്ങിയത് . ബസിലെ ജാക്കി ലിവർ ഉൾപ്പെടെയുള്ളവ ഉപയോഗിചും ലോഹഭാഗം വളച്ചുമായിരുന്നു കാൽ പുറത്ത് എടുത്തത്. അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. കുട്ടിക്ക് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുകയുണ്ടായി . ബെഞ്ചിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്തിയില്ലെങ്കിൽ ഇനിയും അപകടമുണ്ടാകുമെന്നും യാത്രക്കാർ ആരോപിക്കുകയുണ്ടായി. മാത്രമല്ല കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും സൂക്ഷിക്കുക. കുട്ടികളുമായി യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ കുഞ്ഞുങ്ങളുടെ കാൽ ഇവയിലൊന്നും കുരുങ്ങാതിരിക്കാൻ സുക്ഷിക്കണം. കുഞ്ഞുങ്ങൾക്ക് അറിയില്ല എന്നത് കൊണ്ട് ചുറ്റുമുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയും കരുതുകയും ചെയ്യുക.
https://www.facebook.com/Malayalivartha