ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി യുഎസിൽ കെട്ടിടത്തിൽ നിന്നു വീണു; ദാരുണാന്ത്യത്തിൽ മനംനൊന്ത് മാതാപിതാക്കൾ
അമേരിക്കയിൽ നിന്നും അതിദാരുണമായ വാർത്തയാണ് പുറത്തേക്ക് വരുന്നത്. ഡ്രെക്സിൽ മെഡിക്കൽ യൂണിവേഴ്സിറ്റി മൂന്നാം വർഷ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി വിവേക് സുബ്രമണ്യനു (23) യൂണിവേഴ്സിറ്റി അപ്പാർട്മെന്റ് കെട്ടിടത്തിൽ ചാടുന്നതിനിടയിൽ താഴേക്ക് വീണു ദാരുണാന്ത്യം. ജനുവരി 11 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.
അതേസമയം അപാർട്മെന്റിന്റെ ഒരു ബ്ലോക്കിന്റെ റൂഫിൽ നിന്നും തൊട്ടടുത്ത ബ്ലോക്കിന്റെ റൂഫിലേക്കു മത്സരിച്ചു ചാടുന്നതിനിടയിൽ കാൽ വഴുതി നിലത്തെ കോൺഗ്രീറ്റിൽ തലയിടിച്ചാണു മരണം സംഭവിച്ചത് തന്നേ. രക്തത്തിൽ കുളിച്ചു കിടന്നിരുന്ന വിവേകിനെ ഉടൻ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ വിവേക് ചാടുന്നതിനു മുൻപ് രണ്ടു കൂട്ടുകാർ അപകടം കൂടാതെ ചാടിയിരുന്നു. ഇതാണ് വിവേകിനെ ചാടാൻ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തുന്നത്.
അതോടൊപ്പം തന്നെ സമർത്ഥനായ വിദ്യാർഥിയായിരുന്നു വിവേകെന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് ജോൺ ഫ്രൈ പറയുകയുണ്ടായി. അമേരിക്കൻ റെഡ്ക്രോസ് സൊസൈറ്റി ,നാഷണൽ ഹോണർ സൊസൈറ്റി ,സയൻസ് ഹോണർ സൊസൈറ്റി അംഗമായിരുന്നു വിവേക്. എന്നാൽ രാത്രി വൈകിയിട്ടും വിദ്യാർഥികൾ അപ്പാർട്മെന്റിൽ ഡ്രിങ്ക്സ് എടുത്തിരുന്നതായി പൊലീസ് അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് മരണത്തിൽ ദുരൂഹത ഒന്നുംതന്നെ ഇല്ലാ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം എന്നത്. ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇതേതുടർന്ന് വിവേകിന്റെ പേരിൽ ഗോ ഫണ്ട് മീ പേജ് ആരംഭിച്ചിട്ടുണ്ട്. എങ്ങനെ ലഭിക്കുന്ന ഫണ്ട് നിർധനരായ മെഡിക്കൽ വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകാൻ ഉപയോഗിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം എന്നത്.
https://www.facebook.com/Malayalivartha