യുഎഇയില്‍ പെയ്‍തത് അടുത്ത കാലത്ത് ഉണ്ടായതിൽ വച്ചേറ്റവും വലിയ റെക്കോര്‍ഡ് മഴ. രണ്ട് ദിവസം തോരാതെ പെയ്‍ത മഴ ചൊവ്വാഴ്‍ച വൈകീട്ട് മുതല്‍ വീണ്ടും മഴ ശക്തമാകും
യുഎഇയില്‍ പെയ്‍തത് അടുത്ത കാലത്ത് ഉണ്ടായതിൽ വച്ചേറ്റവും വലിയ റെക്കോര്‍ഡ് മഴ. രണ്ട് ദിവസം തോരാതെ പെയ്‍ത മഴ കുറച്ചു ശമിച്ചു എങ്കിലും ചൊവ്വാഴ്‍ച വൈകീട്ട് മുതല്‍ വീണ്ടും മഴ ശക്തമാകും എ ന്നാണ് റിപ്പോർട്ടുകൾ . കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയില്‍ ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ഒരാളെ കാണാതായിട്ടുമുണ്ട്. കാറ്റും മഴയും ബുധനാഴ്‍ച വൈകീട്ട് വരെ തുടരും.
കനത്ത മഴയെ തുടര്‍ന്ന് വാഹനാപകടത്തിലാണ് രണ്ട് സ്വദേശി യുവാക്കള്‍ മരിച്ചത്. റാസല്‍ഖൈമയില്‍ വീടിന്‍റെ മതില്‍ ഇടിഞ്ഞുവീണാണ് ആഫ്രിക്കന്‍ വനിത മരിച്ചത്. റോഡിലെ വെള്ളക്കെട്ടില്‍ തെന്നി നിയന്ത്രണം വിട്ടാണ് വാഹനാപകടങ്ങള്‍ ഉണ്ടായത്. റാസല്‍ഖൈമയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഏഷ്യക്കാരനായ തൊഴിലാളിക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
റാസല്‍ഖൈമ അല്‍ സുഹാദ, ജബല്‍ ജൈസ്, അല്‍ ഖരന്‍ ബ്രിഡ്‍ജ് തുടങ്ങിയ ഇടങ്ങളില്‍ ഗതാഗതം പുനരാരംഭിച്ചിട്ടില്ല. മലയോര മേഖലയായ ജബല്‍ അസാനിലേക്കുള്ള പാത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. റോഡുകളില്‍ നിന്ന് വെള്ളക്കെട്ട് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനമാണ് പതിവില്ലാത്ത വിധത്തിലുള്ള മഴയ്ക്ക് കാരണമെന്ന് യുഎഇ കാലവസ്ഥാ വ്യതിയാ വകുപ്പ് മന്ത്രി തനി അഹ്‍മദ് അല്‍ സെയൂദി പറഞ്ഞു. സൗദി അറേബ്യയിലെ മഞ്ഞുവീഴ്‍ചയും കാലാവസ്ഥാ മാറ്റത്തിന്‍റെ ഫലമാണ്. യുഎഇയിലും മഞ്ഞുവീഴ്‍ചയും ശൈത്യവും തുടങ്ങിയിട്ടുണ്ട്.'' - തനി അഹ്‍മദ് പറഞ്ഞു
പലയിടത്തും കടുത്ത ശൈത്യവും ശക്തമായ കാറ്റുമുണ്ട്. വടക്കന്‍ യുഎഇയിലാണ് കാറ്റ് കൂടുതല്‍ ശക്തമായത്. ഫുജൈറയില്‍ 23 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. കാലവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി
https://www.facebook.com/Malayalivartha