മാന്ത്രിക സ്പര്‍ശം; തന്റെ ഇനിയുള്ള ജീവിതം മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി; ജീവിതത്തിലും 'മാന്ത്രിക സ്പര്‍ശം' തീർത്ത് മജീഷ്യൻ ഗോപിനാഥ് മുതുകാട്
ജീവിതത്തിലും 'മാന്ത്രിക സ്പര്‍ശം' തീർത്ത് മജീഷ്യൻ ഗോപിനാഥ് മുതുകാട്. തന്റെ ഇനിയുള്ള ജീവിതം മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രശസ്ത മാന്ത്രികന് ഗോപിനാഥ് മുതുകാട്. ഓസ്കര് അവാര്‍ഡിന് തുല്യമായ അന്താരാഷ്ട്ര മെര്ലിന് അവാര്‍ഡ് ജേതാവും യൂനിസെഫ് അംബാസഡറുമാണ് മുതുകാട്. സ്വകാര്യ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയപ്പോള്‍ മാധ്യങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഓട്ടിസം തുടങ്ങിയ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും അവരുടെ അമ്മമാരുടെയും അടുത്ത ബന്ധുക്കളുടെയും കഷ്ടപ്പാടുകള്‍ കാണാനിടയായപ്പോഴാണ് ഇവരെ പുനരധിവസിപ്പിക്കാന്‍ ഒരു കേന്ദ്രം വേണമെന്ന ആശയം മനസ്സിലുദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാജിക് അക്കാദമിയോട് ചേര്‍ന്ന് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എന്ന സ്ഥാപനം അതിനുവേണ്ടി തുടങ്ങിയതാണ്. ഇന്ന് അവിടെ കേരളത്തിെന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 108 കുട്ടികളെ സംരക്ഷിക്കുന്നു. നല്ല ശിക്ഷണം നല്കിയാല് അവര്‍ പ്രഗല്ഭരാവും. എട്ടു പേര് ഇപ്പോള്‍ മാജിക് പഠിച്ച് പ്രഫഷനല്‍ മാജിക് ഷോകള്‍ നടത്തുന്നു. അബൂദബിയിലടക്കം അവര്‍ മാജിക് അവതരിപ്പിച്ചു. ഇന്ന് അവര്‍ ഓരോരുത്തരും 12,000 രൂപ വീതം ശമ്ബളം വാങ്ങുന്നു. അതുപോലുള്ള ഓരോ കുട്ടിയുടെയും നൈസര്‍ഗിക കഴിവുകള്‍ മനസ്സിലാക്കി അഭിരുചിക്കിണങ്ങിയ മേഖലകളില്‍ പരിശീലനം നല്കി സ്വയം പര്യാപ്തത കൈവരിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അതില്‍ നല്ല ഗായകരും നന്നായി ചിത്രം വരക്കുന്നവരും ഉള്‍പ്പെടെ ധാരാളം കലാകാരന്മാരുണ്ട്. അവരുടെ അമ്മമാര്‍ക്ക് കുടുംബശ്രീ മുഖേന കൈത്തൊഴില്‍ പരിശീലനം നല്കി അവര്‍ക്കും വരുമാനം നേടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു.
അതോടൊപ്പം എല്ലാ കുട്ടികള്‍ക്കും 5,000 രൂപ വീതം സ്റ്റൈപന്റും കൊടുക്കുന്നുണ്ട്. സാമ്ബത്തികം തന്നെയാണ് ഇപ്പോള്‍ നേരിടുന്ന ഒരു പ്രശ്നം. സര്‍ക്കാറിെന്റ സഹായം പലപ്പോഴും എങ്ങുമെത്താറില്ല. നല്ലവരായ മനുഷ്യ സ്നേഹികള്‍ കുട്ടികളെ സ്പോണ്സര് ചെയ്യുന്നുണ്ട്. ഒരു വര്‍ഷം, ആറു മാസം തുടങ്ങി പല കാലയളവിലേക്ക് സ്പോണ്‍സര്‍ഷിപ് സൗകര്യമുണ്ട്. ശാസ്ത്രീയമായി മാജിക് പഠിപ്പിക്കാന്‍ ഒരു സ്ഥാപനമുണ്ടാക്കുകയെന്ന മലയാറ്റൂര്‍ രാമകൃഷ്ണെന്റ ആശയമാണ് 1996ല്‍ തിരുവനന്തപുരത്ത് മാജിക് അക്കാദമിയായി പിറന്നത്. പ്രതിഭാധനരായ ധാരാളം ജാലവിദ്യക്കാര്‍ തെരുവില്‍ അലയുന്ന കാഴ്ച അലോസരപ്പെടുത്തിയപ്പോഴാണ് അവരെ പുനരധിവസിപ്പിക്കാനായി കഴക്കൂട്ടത്ത് മാജിക് പ്ലാനറ്റ് എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.
ഇന്ന് അവിടെ 47 തെരുവ് ജാലവിദ്യക്കാര്‍ മാജിക് നടത്തി ഉപജീവനം നടത്തുന്നു. ഒരുപേക്ഷ ഇന്ത്യയില്‍ ഇന്‍കം ടാക്സ് കൊടുക്കുന്ന ഒരു തെരുവ് മാന്ത്രികനെ മാജിക് പ്ലാനറ്റിലേ കാണാന്‍ കഴിയൂ. പോസിറ്റീവ് ചിന്തകളാണ് ആളുകള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടത്. എന്നാല്‍, ഇന്ന് നമ്മുടെ മീഡിയയില്‍ നെഗറ്റിവ് വാര്‍ത്തകളാണ് നിറഞ്ഞുനില്ക്കുന്നത്. പല രാജ്യങ്ങളും വളരെയധികം പുരോഗമിച്ച് റോബോട്ടിസവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സുമൊക്കെയായി മുന്നേറുമ്ബോള്‍ നാമിപ്പോഴും പഴഞ്ചന്‍ രീതികളിലും പുരാതന വിശ്വാസങ്ങളിലും ഒക്കെയായി കറങ്ങി കൊണ്ടിരിക്കുകയാണ്. ജീവിത സൗകര്യങ്ങളുടെ സൂചികയില്‍ ഇപ്പോഴും ഇന്ത്യയുടെ സ്ഥാനം 129 ആണ്. അടുത്ത കാലത്തായി അത് വീണ്ടും താഴോട്ട് പോയിരിക്കാം. നാം കാലത്തിനനുസരിച്ച് സഞ്ചരിക്കുന്നില്ല എന്ന് അദ്ദേഹം അഭിപ്രായപെട്ടു.
ചങ്ങായീസ് കൂട്ടായ്മ സംഘടിപ്പിച്ച 'മാന്ത്രിക സ്പര്‍ശം' എന്ന പരിപാടി അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു മുതുകാടിെന്റ ആദ്യ ജിദ്ദ സന്ദര്‍ശനം.
https://www.facebook.com/Malayalivartha