ആശങ്കയില്ലാതെ പ്രവാസികൾ ; യു.എ.ഇ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സ്വാധീനം ചെലുത്താൻ കഴിയാത്ത രാജ്യം
ആശങ്കയില്ലാതെ പ്രവാസികൾ. തീവ്രവാദമില്ലാത്ത രാജ്യങ്ങളുടെ ആഗോളപ്പട്ടികയിൽ പ്രവാസികളുടെ പ്രിയപ്പെട്ട യു.എ.ഇ.യും ഇടം പിടിച്ചിരിക്കുകയാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സ്വാധീനം ചെലുത്താൻ കഴിയാത്ത രാജ്യമാണ് യു.എ.ഇ. എന്ന് ലോക ഭീകരവാദസൂചിക വ്യക്തമാക്കുന്നു. 2019-ൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഭീകരവാദപ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ 163 രാജ്യങ്ങളുടെ പട്ടികയിൽ 130-ാം സ്ഥാനമാണ് യു.എ.ഇ.ക്കുള്ളതെന്ന് മിന റീജണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് പീസിന്റെ ഡയറക്ടർ സെർജ് സ്ട്രൂബൻസ് പറഞ്ഞു. ഇത് ഏഴാംവർഷമാണ് ഇത്തരമൊരു പട്ടിക പുറത്തിറക്കുന്നത്. ഓരോരാജ്യത്തും നടന്ന ഭീകരവാദ പ്രവർത്തനങ്ങൾ, ആക്രമണങ്ങൾ, മരണം, മറ്റ് നാശനഷ്ടങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് സൂചിക രൂപപ്പെടുത്തിയിരിക്കുന്നത്. മിഡിലീസ്റ്റിൽ ഇറാഖ്, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലുള്ളത്. പട്ടികയിൽ 130-ാം സ്ഥാനത്തുള്ള യു.എ.ഇ. അപൂർവമായി മാത്രം അനിഷ്ടസംഭവങ്ങൾ നടക്കുന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഭീകരവാദപ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ട ആളുകളുടെ കണക്കുകളിൽ 2018-ലേക്കാൾ 15 ശതമാനത്തിന്റെ കുറവാണ് 2019-ൽ രേഖപ്പെടുത്തിയത്. 98-ഓളം രാജ്യങ്ങളിലെ ഭീകരവാദ പ്രവർത്തനങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ട്. 2014-നെ താരതമ്യംചെയ്യുമ്പോൾ ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടായ മരണസംഖ്യയുടെ തോത് 52 ശതമാനമായി കുറഞ്ഞതായി മനസ്സിലാക്കാൻ കഴിയും. ആഗോളതലത്തിൽ 38 ശതമാനം തീവ്രവാദ മരണങ്ങൾക്കും പിന്നിൽ താലിബാൻ ആണെന്നും കണക്കുകൾ പറയുന്നു. ഇതിൽ മുന്നിൽ നിൽക്കുന്ന രാജ്യം അഫ്ഗാനിസ്താനാണ്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് യു.എ.ഇ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണെന്ന് നാഷണൽ മീഡിയ കൗൺസിൽ ഡയറക്ടർ ജനറൽ മൻസൂർ അൽ മൻസൂരി പറഞ്ഞു. അഫ്ഗാനിസ്താൻ, ഇറാഖ്, നൈജീരിയ, സിറിയ, പാകിസ്താൻ, സോമാലിയ, ഇന്ത്യ, യെമൻ, ഫിലിപ്പൈൻസ്, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഭീകരവാദ പ്രവർത്തനങ്ങൾ ഏറ്റവുമധികം നാശംവിതച്ച രാജ്യങ്ങൾ.
വിദ്വേഷം, വിഭാഗീയത, തീവ്രവാദം തുടങ്ങിയ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ നേരെത്തെ തന്നെ രംഗത്തുണ്ട്. ഇത്തരം പ്രചരണങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയാണ് നൽകിവരുന്നത്. ജയില്‍ ശിക്ഷയും പിശ ശിക്ഷയുമാണ് സോഷ്യല്‍മീഡിയയില്‍ തെറ്റായ പ്രചരണം നല്‍കുന്നവര്‍ക്ക് നല്‍കുക.
സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് സൗദി അധികൃതര്‍ നല്‍കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയകള്‍ സമൂഹത്തിന് ഗുണകരമായ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പകരം സമുഹത്തിന് ദോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ക്കായി ചിലര്‍ ഉപയോഗിച്ചുവരാറുണ്ട്. നിയമപരമായി ഇത് തെറ്റാണ്. സൗദി സംസ്‌ക്കാരത്തിന് വിരുദ്ധമായും വിദ്വേഷ പ്രചരണങ്ങളും വിഭാഗീയത പ്രചരിപ്പിക്കുവാനും വര്‍ഗീയത പ്രചരിപ്പിക്കുവാനും ഉപയോഗിക്കുന്നത് ശരിയായ നിലപാടല്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ അധികൃതര്‍ നൽകിവരുന്നു.
വിദേശികളായാലും സ്വദേശികളായാലും ശിക്ഷ അനുഭവിക്കേണ്ടിവരും. ഈ അടുത്ത കാലത്ത് ദമാംമിലും ജിദ്ദയിലും മത വിദ്വേഷ പ്രചരണ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികള്‍ അറസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha