അമ്മ മരണക്കിടക്കയിൽ കിടക്കുമ്പോൾ ജയിലിൽ കഴിയേണ്ടി വന്ന മകൻ; ഒടുവിൽ ജയിൽ മോചനം ലഭിച്ചപ്പോൾ കേൾക്കേണ്ടി വന്നത് അമ്മയുടെ മരണവാർത്ത
അമ്മ മരണക്കിടക്കയിലായപ്പോള്‍ സൗദി അറേബ്യയില്‍ ജയിലിലായിരുന്നുമകൻ ഒടുവിൽ . ജയില്‍മോചനം ലഭിച്ച് നാട്ടിലേക്ക് തിരിക്കാന്‍ വഴിയൊരുങ്ങിയപ്പോള്‍ കേട്ടത് അമ്മയുടെ മരണവാര്‍ത്ത. നാട്ടിലെത്തിയപ്പോള്‍ മരണാനന്തര കര്‍മങ്ങളെങ്കിലും ചെയ്യാനായെന്ന ആശ്വാസത്തിലാണ് തൃശൂര്‍ വിയ്യൂര്‍ തെക്കേപ്പുരക്കല്‍ പ്രകാശന്. മുൻപ് സൗദിയിലുണ്ടായിരുന്ന പ്രകാശന് അറുതിയില്ലാത്ത ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ശമനമുണ്ടാക്കാനാണ് രണ്ടാമൂഴത്തിലും ഭാഗ്യം തേടി സൗദിയിലെത്തിയത്. എന്നാല്‍, ആ ശ്രമത്തിലും വിജയിക്കാനാവാതെ ഒടുവില്‍ ജയിലിലും അകപ്പെട്ടു. ആദ്യ തവണ കൃത്യമായ ജോലിയും ശമ്ബളവുമില്ലാതെ അലയേണ്ടി വന്നിരുന്നു.
വര്‍ഷങ്ങളായി ഇഖാമ പുതുക്കാതെയാവുകയും നിതാഖാത് കാലയളവിലെ പൊതുമാപ്പില്‍ നാടുപിടിക്കുകയുമായിരുന്നു. അല്പകാലം നാട്ടില്‍ കഴിച്ചുകൂട്ടിയെങ്കിലും കാര്യമായ ജോലിയോ വരുമാനമാര്‍ഗങ്ങളോ തെളിഞ്ഞില്ല. വീണ്ടും സൗദിതന്നെ അഭയം എന്നുകരുതി നാലുവര്‍ഷം മുമ്ബ് കാര്‍പെന്റര്‍ വിസയില്‍ വിമാനം കയറി. ആദ്യമൊക്കെ നല്ല രീതിയില്‍ മുന്നോട്ടുപോയ കമ്ബനി ലെവി കാരണം ആടിയുലയാന്‍ തുടങ്ങി. ക്രമേണ ഇഖാമ പുതുക്കാനാവാതായതോടെ വര്‍ഷം നാലായിട്ടും നാട്ടില്‍ പോകാനുള്ള വഴിയുമടഞ്ഞു. ഇൗ സമയത്താണ് അമ്മ കാര്‍ത്യായനി രോഗക്കിടക്കയിലായത്. മകനെ അവസാനമായി ഒന്നു കാണണമെന്നായിരുന്നു അവരുടെ ആഗ്രഹം. രോഗം കലശലായതോടെ എങ്ങനെയും നാട്ടില്‍ പോയി അമ്മയെ ശുശ്രൂഷിക്കണമെന്ന ചിന്തയായി പ്രകാശന്. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ നാടുകടത്തല്‍ കേന്ദ്രം വഴിയേ അതിനി നടക്കൂ.
ആ സാധ്യത തേടി ചെന്നെത്തിയത് നാടുകടത്തല്‍ കേന്ദ്രത്തിലെ സെല്ലില്‍. ഉദ്ദേശിച്ച സമയത്ത് നാട്ടിലേക്കുള്ള വഴി തുറന്നുകിട്ടിയില്ല. രണ്ടാഴ്ചയോളം അവിടെ കഴിയേണ്ടി വന്നു. എന്തുചെയ്യണമെന്നറിയാതെ പ്രയാസത്തിലായപ്പോള്‍ അവിടെയെത്തിയ ദമ്മാമിലെ സാമൂഹിക പ്രവര്ത്തകന് നാസ് വക്കത്തോട് കാര്യങ്ങള്‍ പറയാനായത് വഴിത്തിരിവായി. നാസിെന്റ ശ്രമഫലമായി പ്രകാശനെ ജാമ്യത്തില്‍ പുറത്തിറക്കിയെങ്കിലും ആ രാത്രിയിലെത്തിയത് അമ്മ മരിച്ച വിവരമാണ്. ഇന്ത്യന്‍ എംബസിയില്‍നിന്ന് അടിയന്തരമായി ഒൗട്ട് പാസ് ലഭ്യമാക്കുകയും സ്പോണ്സറുമായി സംസാരിച്ച് സാമ്ബത്തിക ബാധ്യതകള്‍ ഒഴിവാക്കി എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത് അമ്മയുടെ അന്ത്യകര്മങ്ങളെങ്കിലും ചെയ്യാനായി നാട്ടിലെത്താന്‍ വഴിയൊരുക്കി. അമ്മയുടെ മരണാനന്തര കര്‍മങ്ങളെങ്കിലും നിര്‍വഹിക്കാന്‍ കഴിയുന്നതിെന്റ ആശ്വാസത്തില്‍ പ്രകാശന് നാടണഞ്ഞു. സാമൂഹിക പ്രവര്ത്തകന് ഫഹദ് നാസ് ഷൗക്കത്തലി പ്രകാശെന്റ യാത്രാരേഖകള്‍ ൈകമാറി.
https://www.facebook.com/Malayalivartha