സൗദി തലസ്ഥാനമായ റിയാദില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. റിയാദിലെ ഒരു കോഴിഫാമിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്
സൗദി തലസ്ഥാനമായ റിയാദില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. റിയാദിലെ ഒരു കോഴിഫാമിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. ഈ കോഴി ഫാമില്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അടിയന്തിര സംഘങ്ങള്‍ സന്ദര്‍ശനം നടത്തുകയും അണുബാധ വ്യാപിക്കുന്നത് നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.....എമർജൻസി ടീം സ്ഥലത്തെത്തി രോഗപകർച്ച തടയുന്നതിന് വേണ്ട എല്ലാ നടപടികൾ പൂർത്തിയാക്കി
പക്ഷിപ്പനി പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. H5N8 പക്ഷികളെ മാത്രം ബാധിക്കുന്ന രോഗമാണെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബാഖൈൽ പറഞ്ഞു. മൂന്ന് വർഷം മുമ്പ് സൗദിയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പൂർണമായും നിയന്ത്രവിധേയമാക്കാൻ സാധിച്ചു.
രണ്ട് വർഷത്തിനിടയിൽ കണ്ടെത്തുന്ന ആദ്യത്തെ രോഗബാധയാണ് ഇപ്പോൾ റിയാദിലേത്. ശക്തമായ കരുതൽ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. മുഴുവൻ കോഴി ഫാം ഉടമകളും പക്ഷിപ്പനിക്കെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പക്ഷികളുമായി ഇടപെടുമ്പോള്‍ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്നും കോഴി കര്‍ഷകര്‍ക്കും ഫാം ഉടമകള്‍ക്കും അബ അല്‍-ഖൈല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
കാട്ടുപക്ഷികളെ വേട്ടയാടരുതെന്ന് പൗരന്മാരൊടും വിദേശികളായ തൊഴിലാളികളോടും അബ അല്‍-ഖൈല്‍ ആവശ്യപ്പെട്ടു......രോഗലക്ഷണമുള്ള ജീവികളെ കണ്ടാൽ വിവരമറിയിക്കണമെന്നും വക്താവ് പറഞ്ഞു
https://www.facebook.com/Malayalivartha