സൗദി രാജാവിന്റെ സഹോദരനെ അടക്കം മൂന്ന് പ്രമുഖരെ തടവിലാക്കി..രാജാവിന്റെ ഇളയ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുുള്ളസീസ് രാജകുമാരന്‍, മുന്‍ കിരീടാവകാശി ബിന്‍ നയീഫ് മറ്റൊരു ബന്ധു കൂടിയായ നവാസ് ബിന്‍ നയീഫ് രാജകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
സൗദി രാജാവിന്റെ സഹോദരനെ അടക്കം മൂന്ന് പ്രമുഖരെ തടവിലാക്കിയതായി അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
അറസ്റ്റില്‍ ആയതില്‍ ഒരാള്‍ സൗദി രാജാവിന്റെ സഹോദരനും മറ്റ് രണ്ട് പേര്‍ ഭരണകൂടത്തിന്റെ സ്വാധീന ശക്തിയുള്ള ആളുകളുമാണ് .. രാജാവിന്റെ ഇളയ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുുള്ളസീസ് രാജകുമാരന്‍, മുന്‍ കിരീടാവകാശി ബിന്‍ നയീഫ് മറ്റൊരു ബന്ധു കൂടിയായ നവാസ് ബിന്‍ നയീഫ് രാജകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റുണ്ടായിരിക്കുന്നത് എന്ന് അമേരിക്കന്‍ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസും വോള്‍ സ്ട്രീറ്റ് ജേര്‍ണലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.മുഖം മൂടി ധരിച്ച് കറുത്ത വേഷവും ധരിച്ചാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ പരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
നേരത്തെ 2017ല്‍ സൗദി രാജ്യകുടുംബത്തിലെ നിരവധിയാളുകളെ ഇത്തരത്തില്‍ തടവിലാക്കിയിരുന്നു. മന്ത്രിമാരേയും വ്യവസായികളേയുമാണ് തടവിലാക്കിയത്. സൗദി തലസ്ഥാനമായ റിയാദിലെ ഒരു ഹോട്ടലിലാണ് ഇവരെ അന്ന് തടവിലാക്കിയത്. രാജകുമാരന്റെ ഉത്തരവ് പ്രകാരമാണ് അന്നും ആ നടപടിയുണ്ടായത്.
2017ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന ബിന്‍ നയീഫിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന് ഇയാളെ വീട്ടു തടങ്കലില്‍ വയ്ക്കുകയും ചെയ്തു.
2016ലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തില്‍ എത്തുന്നത്. പിതാവിന്റെ ഭരണതുടര്‍ച്ചയായാണ് ഇദ്ദേഹം ഭരണത്തില്‍ വന്നത്. ലോകം വളരെയധികം പ്രതീക്ഷയോടെയാണ് പുതിയ രാജകുമാരന്‍ അധികാരത്തില്‍ വന്നതിനെ നോക്കി കണ്ടത്.അധികാരത്തില്‍ തന്റെ ശക്തി കൂടുതല്‍ പ്രകടമാക്കുന്ന സല്‍മാന്‍ രാജകുമാരന്റെ നിലപാടുകളുടെ സൂചനയാണ് ഈ അറസ്റ്റുകള്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ
https://www.facebook.com/Malayalivartha