ഗൾഫ് രാഷ്ട്രങ്ങളിലെ ആദ്യത്തെ കൊറോണ മരണം; ബഹ്‌റൈനിൽ മരിച്ചത് കൊറോണ ബാധിതനായ 65കാരൻ
ഗൾഫ് മേഖലയിൽ ആദ്യ കോവിഡ് 19 മരണം ബഹ്റൈനിൽ സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അറുപത്തഞ്ചുകാരനായ ബഹ്റൈൻ സ്വദേശിയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. രോഗിയുടെ മറ്റുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.ആദ്യത്തെ മരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയിലേക്കാണ് പ്രവാസലോകം നീങ്ങുന്നത് തന്നെ.
അതേസമയം, ബഹ്‌റൈനിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 214 ആയി ഉയരുകയുണ്ടായി. അവരിൽ 60 പേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചത് ചെറിയൊരാശ്വാസം നൽകുകയാണ്. ഇറാനിൽ നിന്ന് ഒഴിപ്പിച്ചുകൊണ്ടുവന്നവരിൽ 84പേരും ഇറാനിൽ നിന്നുൾപ്പെടെ നേരത്തെ എത്തി നിരീക്ഷണത്തിലായിരുന്നവരുമാണ് ഇപ്പോൾ രോഗബാധിതരായി ഉള്ളത് തന്നെ. കോവിഡ് 19 പശ്ചാത്തലത്തിൽ ഇൻഡോർ കായിക പരിപാടികളും നിർത്തിവച്ചതായി യുവജനകാര്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ജിംനേഷ്യങ്ങളുടെയും സ്വിമ്മിങ് പൂളുകളുടെയും പ്രവർത്തനവും ഇതിനോടകം തന്നെ വിളക്കുകയുണ്ടായി.
അതേസമയം, കൊറോണ വ്യാപനത്തിനെതിരെ രാജ്യം കൈക്കൊള്ളുന്ന നടപടികൾക്ക് വിഘാതമാകും വിധം അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിന് 2പേർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. സ്വദേശിയെയും വിദേശിയെയും സൈബർ ക്രൈം വിഭാഗം ചോദ്യം ചെയ്തശേഷം പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തു. ഔദ്യോഗിക സ്രോതസുകളിൽനിന്നുള്ളതല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയുണ്ടായി.ഇതേതുടർന്ന് കർശന ജാഗ്രതാ നിർദ്ദേശമാണ് പുലർത്തുന്നത്.
https://www.facebook.com/Malayalivartha