കോവിഡ് 19 ബാധ; ചൈനയെ പിന്തള്ളി ഇറ്റലി മരണം 2000 കടന്നു, നാട്ടിലെത്താൻ കൊതിച്ച് പ്രവാസികൾ
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇപ്പോൾ ലോകത്തിന്റെ പല കോണുകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ തന്നെയും ഏറെ നിർണായക നീക്കം തന്നെയാണ് ഓരോ ആരോഗ്യപ്രവർത്തകരും പുലർത്തിപ്പോരുന്നത്. കോവിഡിനെ എങ്ങനെയും തുരത്താൻ മുന്നോട്ട് നീങ്ങുകയാണ് ഓരോ രാഷ്ട്രങ്ങളും. എന്നാൽ തന്നെയും ചൈനയ്ക്കു പിന്നാലെ ഇറ്റലിയും നൊമ്പരമായി മാറുകയാണ്.
കോവിഡ് 19 ബാധിച്ചു ലോകത്താകെ മരണം ഏഴായിരം കടന്നതായി റിപ്പോർട്ട്. ഇതുവരെ 7,007 പേരു മരിച്ചെന്നുതന്നെയാണ് കൃത്തായമായും വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ടു ചെയ്യുകയുണ്ടായി. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ചൈനയിലെ മരണ സംഖ്യ 3,213 ആയി. ഇറ്റലിയില്‍ 2,158 പേര്‍ മരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ 1,75,536 പേർക്കു ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികില്‍സയിലുള്ളത് തന്നെ. രോഗവ്യാപനത്തെ തടയുവാൻ പത്തു പേരില്‍ കൂടൂതല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചു. ശേഷം അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് തിങ്കളാഴ്ച 1987നു ശേഷമുള്ള എറ്റവും വലിയ നഷ്ടം നേരിടുകയുണ്ടായി.
അതോടൊപ്പം തന്നെ യൂറോപ്പും അത്ര ദൂരെയല്ല. കോറോണയുടെ പിടിയിപ്പെട്ടുപോയ യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയാണ്. സ്പെയിനില്‍ അനാവശ്യമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്തിവരികയാണ്. ജര്‍മനിയിൽ അതിര്‍ത്തികള്‍ എല്ലാം തന്നെ അടച്ചു. കോവിഡ് 19ന്റെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ വീസ നിരോധനം ഇന്ന് മുതൽ നിലവിൽ വരുന്നതായിരിക്കും. നയതന്ത്ര വീസ ഒഴികെയുള്ള വീസകൾ നൽകില്ലെന്നാണ് തീരുമാനം വ്യക്തമാക്കുന്നത് തന്നെ. സന്ദർശക, ബിസിനസ്, വിനോദസഞ്ചാര, തൊഴിൽ വീസകൾക്കു ഈ വിലക്ക് ബാധകമാകുകയും ചെയ്യും. അതോടൊപ്പം തന്നെ നേരത്തേ വീസ ലഭിച്ചവർക്ക് യുഎഇയിലേക്കു വരാനാകുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha