ദുബായിൽ ഒറ്റ ദിവസത്തിൽ 15പേർക്ക് കോവിഡ് 19; ഇനിയുള്ള ദിവസങ്ങൾ നിർണായകം, വെല്ലുവിളികളെ നേരിടാൻ പുതിയ നീക്കവുമായി ഷെയ്ഖ് ഹംദാൻ
യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി ഉയർന്നിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ഇതോടൊപ്പം തന്നെ പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. അതേസമയം നിലവിലുള്ള എല്ലാ രോഗികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കിര്‍ഗിസ്ഥാന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്റ്സ്, ഓസ്ട്രേലിയ, ജര്‍മനി, യുഎസ്, ഗ്രീസ്, റഷ്യ, ഉക്രയിന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ബ്രിട്ടന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവുമാണ് നിലവിൽ പുതുതായി രോഗം കണ്ടെത്തിയിരിക്കുന്നത്. എന്നാൽത്തന്നെയും ഇവര്‍ക്കെല്ലാം മികച്ച ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം കോവിഡ് വെല്ലുവിളികൾ നേരിടാൻ പരസ്പര സഹകരണവും വിട്ടുവീഴ്ചാ മനോഭാവവും സമൂഹത്തിലുണ്ടാകണമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കുകയുണ്ടായി. പുതിയ സാഹചര്യത്തിൽ ജീവിത ശൈലികളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമണ് എന്നാണ് വെളിപ്പെടുത്തുന്നത്. എന്നാൽ കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമതയും എമിറേറ്റിലുണ്ടെന്നും കൗൺസിൽ േയാഗത്തിൽ പറഞ്ഞു.
ഇതിലൂടെ പൊതുജനാരോഗ്യം ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിച്ചുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഡിജിറ്റൈസേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റം നടപടികൾ കൂടുതൽ സുഗമമാക്കുന്നതായും ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാണിച്ചു. ജാഗ്രതാ നിർദേശങ്ങൾ കണക്കിലെടുത്ത് കൗൺസിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സുപ്രീം കമ്മിറ്റി ഒാഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരും ഇതിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha