ക്വാറന്റീനിൽ കഴിയണമെന്ന നിർദേശം ലംഘിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ; നിയമം ലംഘിച്ചാൽ സംഭവിക്കുന്നത്, പ്രവാസികൾ അറിയാൻ
ലോകമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന സർക്കാരിന്റെ നിർദേശം ലംഘിച്ച രണ്ടു പേർ അറസ്റ്റിൽ. മുട്ടിൽ സ്വദേശികളായ പ്രവാസികളെയാണു കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്. വിദേശത്തുനിന്ന് അടുത്തിടെ നാട്ടിലെത്തിയ ഇരുവരും നിരീക്ഷണ കാലയളവിൽ പുറത്തു സഞ്ചരിച്ചതിലാണു നടപടി സ്വീകരിച്ചത്. പ്രതികളെ പിന്നീടു സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയുണ്ടായി. ഇതേതുടർന്ന് വീട്ടിൽത്തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ആരോഗ്യവകുപ്പിന്റെ നിർദേശത്തെ ധിക്കരിച്ച് സ്ഥലംവിട്ട കോട്ടയം ഇടവട്ടം മറവൻ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇയാൾ കഴിഞ്ഞ 14 നാണ് വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തിയത്. മെഡിക്കൽ ചെക്കപ്പിന് ശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിർദ്ദേശിക്കുകയായിരുന്നു.
നിരീക്ഷണത്തിൽ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി ഭവന സന്ദർശനം നടത്തി വരവെ ഇയാൾ വീട്ടിൽ ഇല്ലെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോശമായ ഭാഷയിൽ ഉദ്യോഗസ്ഥരോട് കയർത്തു സംസാരിക്കുകയുണ്ടായി. ഇയാൾക്കെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പൗരന്മാർക്കും വിദേശികൾക്കും സർക്കാർ നിരവധി നിർദ്ദേശങ്ങളും നിബന്ധനകളുമാണ് മുന്നോട്ടു വച്ചിട്ടുള്ളത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട സംസ്ഥാന–കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വെബ്സൈറ്റുകളിൽ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി സന്ദർശിക്കാവുന്നതാണ്.
1. കേന്ദ്ര സർക്കാർ അറിയിപ്പുകൾക്ക്
കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് സന്ദർശിക്കുക
https://www.mohfw.gov.in/
2. സംസ്ഥാനതല നിർദ്ദേശങ്ങൾക്കും അറിയിപ്പുകൾക്കും
ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്സന്ദർശിക്കുക
https://minister-health.kerala.gov.in/
4. സംസ്ഥാന ആരോഗ്യ വകുപ്പ് വെബ്സൈറ്റ് സന്ദർശിക്കുക
http://dhs.kerala.gov.in/public-health-2019-n-corona-virus/
5. ആരോഗ്യകേരളം വെബ്സൈറ്റ്സന്ദർശിക്കുക
http://arogyakeralam.gov.in/
https://www.facebook.com/Malayalivartha