കാസർകോടിനെ നിശ്ചലമാക്കിയ ആ പ്രവാസിയുടെ ദുബായിലെ സുഹൃത്തുക്കളും നിരീക്ഷണത്തിൽ; തങ്ങൾക്ക് രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്ക് പകരാതിരിക്കാൻ കഴിവതും ശ്രദ്ധ ചെലുത്തി, കഴിഞ്ഞ മൂന്നു ദിവസമായി ആരും പുറത്തിറങ്ങിയിട്ടേയില്ല....
കേരളത്തിൽ ആയിരക്കണക്കിന് പേരെ കോവിഡ്–19 ഭീതിയാഴ്ത്തിയ കാസർകോടിനെ മുഴുവൻ ഗുരുതരാവസ്ഥയിലേക്ക് നയിച്ച രോഗബാധിതന്റെ കൂടെ താമസിച്ചിരുന്ന ദുബായിലെ സുഹൃത്തുക്കളെ അധികൃതർ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ദെയ്റ നായിഫിലെ താമസ സ്ഥലത്ത് രണ്ടു ദിവസമായി ശരിക്കു ഭക്ഷണം പോലും കഴിക്കാതെ പേടിച്ച് വിറച്ച് കഴിയുകയായിരുന്ന 14 പേരെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ഇടപെട്ടാണ് ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇൗ മാസം ഏഴിനായിരുന്നു കാസർകോട്ടെ കോവിഡ്–19 ബാധിതൻ ഇവരുടെ മുറിയിലേക്ക് എത്തിയത്. ദുബായിൽ നിന്ന് ഇലക്ട്രോണിക് സാധനങ്ങളും മറ്റും കൊണ്ടുപോയി കേരളത്തിലും മുംബൈയിലുമെല്ലാം വിൽക്കുന്ന ബിസിനസായിരുന്നു വർഷങ്ങളായി ഇയാൾ ചെയ്തു വന്നിരുന്നത്. അതോടൊപ്പം തന്നെ ‘ട്രിപ്പ് ബിസിനസ്’ എന്നാണ് ഇതിനെ ഇൗ മേഖലയിലുള്ളവർ വിശേഷിപ്പിക്കാറ്. വന്നുകഴിഞ്ഞാൽ മൂന്നോ നാലോ ദിവസം മൂന്ന് മുറികളുള്ള ഫ്ലാറ്റിൽ മാറിമാറി സുഹൃത്തുക്കളുടെ കൂടെ താമസിച്ച് സാധനങ്ങളുമായി നാട്ടിലേയ്ക്ക് മടങ്ങാറാണ് ഇവരുടെയൊക്കെ പതിവ്. ഇപ്രാവശ്യം എത്തിയപ്പോൾ മൂന്ന് ദിവസം താമസിച്ച് 10ന് തിരിച്ചുപോയ ഇയാൾക്ക് ഇവിടെയുണ്ടായിരുന്നപ്പോൾ പനി, തൊണ്ടവേദന തുടങ്ങിയ യാതൊരു രോഗലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കളിലൊരാൾ പറയുകയുണ്ടായി.
എന്നാൽ ഇയാൾ കൊറോണ വൈറസ് ബാധിതനാണെന്ന് നാട്ടിൽ തിരിച്ചറിഞ്ഞയുടൻ ഞങ്ങൾ പേടിച്ച് വിറച്ചാണ് കഴിയുന്നത് തന്നെ. ഇവരിൽ ചിലർക്ക് നേരിയ പനിയും അനുഭവപ്പെടുകയുമായി. എന്നാൽതന്നെയും ആരും അവശരല്ല. ഇതിനാൽ തന്നെ ഞങ്ങളുടെ മുറിയിലേയ്ക്ക് വരാൻ ആരും തയാറായിരുന്നില്ല. ഞങ്ങൾക്ക് രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്ക് പകരാതിരിക്കാൻ കഴിവതും ശ്രദ്ധ ചെലുത്തി, കഴിഞ്ഞ മൂന്നു ദിവസമായി ആരും പുറത്തിറങ്ങിയിട്ടേയില്ല എന്നും അവർ പറയുകയുണ്ടായി. എന്നാൽ തന്നെയും കാസർകോട് ജില്ലയുടെ വിവിധ പ്രദേശത്തുകാരായ ഇവരിൽ പലരും നായിഫിലെ കടകളിൽ ജോലി ചെയ്യുന്നവരും ചെറുകിട ബിസിനസുകാരുമാണ്.
"
https://www.facebook.com/Malayalivartha