ബഹ്റൈനിൽ ഈ കോറോണക്കാലത്തും സഹായ ഹസ്തം നീട്ടി പ്രവാസി മലയാളി; സ്വയം നിരീക്ഷണത്തിന് നിർദേശിച്ചവർക്ക് സൗജന്യം താമസം ഒരുക്കി കയ്യടി നേടി, ഇതൊക്കെയാണ് മലയാളിയുടെ മനസ്

ബഹ്റൈനിൽ സ്വയം നിരീക്ഷണത്തിന് നിർദ്ദേശിക്കപ്പെടുന്നവർക്ക് സൗജന്യ താമസ സൗകര്യമൊരുക്കി മലയാളി ബിസിനസ്സുകാരൻ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ്. ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്ത സ്വദേശികൾക്കും വിദേശികൾക്കും തന്റെ കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും വിട്ടു നൽകുമെന്നു ബഹ്റൈനിൽ ബിസിനസുകാരനായ മുഹമ്മദ് റഫീഖ് വെളിപ്പെടുത്തുകയുണ്ടായി.
അതോടൊപ്പം തന്നെ ഒന്നിലധികം പേര്‍ ഒരു മുറികളിലായാണ് പൊതുവെ ബഹ്‌റൈനിലെ പ്രവാസികള്‍ താമസിക്കാറുള്ളത്. നാട്ടിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും ബഹ്റൈനിലെത്തുന്നവരോട് കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വയം നിരീക്ഷണത്തിൽ ഇരിക്കാൻ അധികൃതർ ആവശ്യപ്പെടുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിനു പ്രയാസം നേരിടുന്നവർക്ക് സാധിക്കുന്നില്ല എന്നതാണ് തന്നെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇൗ സാഹചര്യത്തിലാണ് താൻ സഹായവുമായി മുന്നോട്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ബഹ്‌റൈന്‍ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരൻ മുന്നോട്ട് വച്ച പ്രവത്തനങ്ങളിൽ പങ്കാളിയാവുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ഞൂറോളം പേർക്കാണ് ഈ ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേതുടർന്ന് അഞ്ഞുറോളം പേരെ ഐസലേഷനില്‍ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഹോട്ടൽ, അപ്പാര്‍ട്ട്‌മെന്റുകൾ എന്നിവ മന്ത്രാലയത്തിന് താത്കാലിക വിട്ടുനല്‍കാൻ തയാറാണെന്നും ഇക്കാര്യം ഉടന്‍ അധികൃതരെ അറിയിക്കുമെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് കമ്പനി മാനേജ്മെന്റുമായി ബന്ധപ്പെടാനുള്ള നമ്പർ: +973 38000274, 38000262, 38000252.
https://www.facebook.com/Malayalivartha