അറബ് രാഷ്ട്രങ്ങൾ കൊറോണയ്ക്കെതിരെ ഇനിമുതൽ കടുപ്പിച്ച് തന്നെ; പുറത്തിറങ്ങിയാൽപിടിച്ച് അകത്തിടും, പിഴ 2 കോടി വരെ; അകലങ്ങൾ കൃത്യമായി പാലിക്കണം
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം അതായത് 2 കോടി രൂപ വരെ പിഴയും തടവു ശിക്ഷയും ലഭിക്കാമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ് കർശന നിർദ്ദേശവുമായി രംഗത്ത് എത്തിപ്പോയിരിക്കുകയാണ്. ഇത്തരത്തിൽ മുന്നറിയിപ്പുകൾ ആവർത്തിച്ചിട്ടും ചിലർ അവഗണിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ കർശനമാക്കുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കുകയുണ്ടായി.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും മറ്റും ഒാർമിപ്പിക്കുന്ന ക്യാംപെയ്നുകൾ പോലീസ് ഇതിനോടകം തന്നെ നടത്തിവരികയാണ്. അതോടൊപ്പം തന്നെ വ്യക്തികൾ തമ്മിൽ അടുത്തിടപഴകാതിരിക്കുന്നതാണ് സുരക്ഷിതം.
ഒപ്പം സൗദി അറേബ്യയിലും ഇന്നു മുതൽ ഭാഗിക ലോക് ഡൗൺ. 13 പ്രവിശ്യകളിൽ കഴിയുന്നവർ മറ്റു പ്രവിശ്യകളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. കർഫ്യൂ കാലയളവായ ഏപ്രിൽ 12 വരെ പ്രവേശന വിലക്കും തുടരുന്നതായിരിക്കും.
ഇതിനോടകം തന്നെ മക്ക, മദീന, റിയാദ് എന്നീ നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും തടഞ്ഞിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ഈ 3 നഗരങ്ങളിൽ ആവശ്യമെങ്കിൽ മുഴുസമയ ലോക്‌ഡൗൺ ഏർപ്പെടുത്താൻ ബന്ധപ്പെട്ട വിഭാഗത്തിനു നിർദേശം നൽകിയിരുന്നു. ആരോഗ്യ, സുരക്ഷാ, അടിയന്തര സേവന വിഭാഗങ്ങളെ ഭാഗിക ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കർഫ്യൂ നിയമം ലംഘിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് 5 വർഷം തടവും 30 ലക്ഷം റിയാൽ പിഴയും ശിക്ഷയും വിധിക്കുകയുണ്ടായി.
അതേസമയം ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോവിഡ് പ്രതിരോധ നടപടികൾക്കു നേതൃത്വം നൽകുന്ന പരമോന്നത സമിതിയുടെ മുന്നറിയിപ്പ്. അങ്ങനെ സമ്പർക്കവിലക്കിൽ കഴിയുന്നവർ പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ അരുത്. നിയമം ലംഘിച്ചാൽ ചുരുങ്ങിയത് 3 മാസവും പരമാവധി ഒരു വർഷവും തടവോ 1,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയോ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രവാസിയാണ് പിടിയിലാകുന്നതെങ്കിൽ നാടുകടത്തലടക്കമുള്ള ശിക്ഷയുണ്ടാകും. രോഗബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha