രാത്രികാലങ്ങൾ യുഎഇ ഇനി വിജനമാകും; ഇനിമുതൽ നടക്കുന്നത് ശ്രേദ്ധിച്ചില്ലേൽ പണിപാളും, കർശന നിർദ്ദേശവുമായി പോലീസ്
കൊറോണ ലോകമെമ്പാടും സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾപോലും കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്ന സാഹചര്യങ്ങളാണ് ഉരുവാകുന്നത്. ആയതിനാൽ തന്നെ ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായി യുഎഇയിൽ 3 ദിവസത്തെ ഭാഗിക നിയന്ത്രണം ഇന്നലെ ആരംഭിക്കുകയുണ്ടായി. ഇതേതുടർന്ന് രാത്രി 8 മുതൽ രാവിലെ 6 വരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുകയാണ്. ഈ നിയമം പ്രവാസുകൾക്കും സ്വദേശികൾക്കും ബാധകമാണ്. എന്നാൽ പകൽ 6 മുതൽ രാത്രി എട്ടു വരെ നിയന്ത്രണങ്ങൾ ഇല്ല. ഈ ദിവസങ്ങളിൽ പൊതുഗതാഗത സേവനവും ഉണ്ടായിരിക്കില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8 മുതൽ വെള്ളി രാവിലെ 6 വരെയായിരിക്കും ഉണ്ടാകുക.
അതോടൊപ്പം തന്നെ ബസ്, മെട്രോ, ടാക്സി അടയ്ക്കമുള്ള പൊതുസംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി. ഭക്ഷണത്തിനും മരുന്നിനും മാത്രം പുറത്തിറങ്ങാൻ അനുമതിയും നൽകിയിട്ടുണ്ട്. ആരോഗ്യം, സുരക്ഷ, പൊലീസ്, സൈന്യം, ഊർജം, വാർത്താവിനിമയം, വെള്ളം, ഭക്ഷണം, സിവിൽ വ്യോമയാനം, തപാൽ, ഷിപ്പിങ്, ഫാർമസ്യൂട്ടിക്കൽസ്, ബാങ്കിങ്-ധനകാര്യം, പാചകവാതകം, നിർമാണം എന്നിവയിൽ ഇളവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോഒാപ്പറേറ്റീവ് സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവ മാത്രമായിരിക്കും തുറക്കുക എന്നതാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ അണുനശീകരണ യജ്ഞം നടക്കുന്നതിനാൽ രാത്രി 8 മുതൽ 6 വരെ പുറത്തിറങ്ങരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. ആയതിനാൽ തന്നെ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദുബായ് പൊലീസ് അറിയിക്കുകയുണ്ടായി. അതിനാൽതന്നെ ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പൊലീസ് വ്യാപക പ്രചാരണവും നടത്തിവരികയാണ്.
https://www.facebook.com/Malayalivartha