യുഎഇയിൽ 72പേർക്ക് കൊറോണ; അതീവ ജാഗ്രതയുമായി ദുബായി, രോഗികളുടെ എണ്ണം 405; സഹകരിക്കാത്തവർക്ക് കോടികൾ പിഴ, പുറത്തിറങ്ങാൻ വേണം അനുമതി
കർശന നിയന്ത്രണങ്ങൾക്കിടയിലും യുഎഇയിൽ ഇന്നലെ 72 പേർക്കു കൂടി കോവിഡ് സ്ഥീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 405 ആയി ഉയരുകയുണ്ടായി. എന്നാൽ ഇതിൽ 52 പേർ സുഖം പ്രാപിച്ചു. ഒപ്പം 2 പേർ മരിച്ചു. എന്തന്നാൽ ഇതിനോടകം തന്നെ ദുബായ് എമിറേറ്റിലെ എല്ലാ കെട്ടിടങ്ങളും അണുവിമുക്തമാക്കുന്ന നടപടികൾ പുരോഗമിച്ചുവരികയാണ്. ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയുണ്ടായി. പൊതുജന ബോധവൽക്കരണത്തിനു ക്യാംപെയ്ൻ നടത്തിവരുന്നതായും മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി വ്യക്തമാക്കുകയുണ്ടായി.
ഇതോടൊപ്പം തന്നെ അണുനശീകരണ സമയത്ത് പുറത്ത് ഇറങ്ങണമെങ്കിൽ തന്നെ കൃത്യമായ നടപടികൾ പൂർത്തിയാക്കിയാൽ അനുമതി നൽകുന്ന എസ്എംഎസ് സന്ദേശം എത്തും. രാത്രി 8 മുതൽ രാവിലെ 6 വരെയാണു നിയന്ത്രണം നൽകുന്നത്. ഒപ്പം നാളെ രാവിലെ 6ന് ഇതവസാനിക്കുകയും ചെയ്യും. ഊർജം, വാർത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, പൊലീസ്, സൈന്യം, തപാൽ, ഷിപ്പിങ്, ഫാർമസ്യൂട്ടിക്കൽ, വെള്ളം, ഭക്ഷണം, സിവിൽ വ്യോമയാനം, ബാങ്കിങ്-ധനകാര്യം, പാചകവാതകം, നിർമാണം എന്നീ മേഖലകളിൽ േജാലി ചെയ്യുന്നവർക്കു പുറത്തിറങ്ങാൻ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ഭക്ഷ്യ സ്ഥാപനങ്ങൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവയ്ക്കു പ്രവർത്തിക്കാമെന്ന് അനുമതിയും നൽകുകയുണ്ടായി.
അതേസമയം ബാങ്കുകളോട് എടിഎമ്മുകളിൽ പുതിയ നോട്ടുകൾ നിറയ്ക്കാൻ യുഎഇ സെൻട്രൽ ബാങ്ക് നിർദേശിച്ചു. ഒപ്പം ഈ മാസത്തെ ശമ്പള വിതരണത്തിന് പണ ലഭ്യത ഉറപ്പാക്കണം. എല്ലാ മൂല്യത്തിലുമുള്ള നോട്ടുകൾ എടിഎമ്മുകളിൽ ലഭ്യമാക്കണമെന്നും ഉപയോക്താക്കളുടെ ആരോഗ്യ പരിരക്ഷയ്ക്കായി എടിഎമ്മുകൾ കൂടെക്കൂടെ അണുവിമുക്തമാക്കണമെന്നും നിർദ്ദേശം നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha