സൗദിയിൽ കർശന നിയന്ത്രണം; വിലക്ക് മറികടക്കുന്നവരെ കയ്യോടെ പിടികൂടി, കൊറോണയെ ചെറുക്കൻ കണ്ണടച്ച് പിഴ ഈടാക്കും; സ്വദേശിക്ക് മുടിവെട്ടിയ ഇന്ത്യക്കാരനെ കയ്യോടെ പിടികൂടി
കൊറോണയെ ചെറുക്കാൻ സൗദിയിലെ എല്ലാ പ്രദേശങ്ങളും കർശന നിയന്ത്രങ്ങളിലേക്ക്. മദീനയിലെ 6 മേഖലകളിൽ 2 ആഴ്ചത്തേക്കു സമ്പൂർണ ലോക് ഡൗൺ പുറപ്പെടുവിച്ച് മന്ത്രാലയം. പ്രവാചക പള്ളിയോടു ചേർന്നുള്ള 6 മേഖലകളിലാണ് ഇന്നലെ രാവിലെ 6 മുതൽ നിരോധനാജ്ഞ പ്രാബല്യത്തിലായതെന്നു മദീന ഗവർണറേറ്റ് വ്യക്തമാക്കുകയുനടയി. അൽശുറൈബത്ത്, ബാനി സുഫ്ർ, ഖുർബാൻ, അൽ-ജുമാ, ഇസ്‌കാൻ, ബാനി ഖുദർ എന്നീ ജില്ലകളിലാണ് ശനിയാഴ്ച മുതൽ മുഴുസമയ കർഫ്യൂ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ആരും പ്രവേശിക്കുന്നതും ഒപ്പം പുറത്ത് പോകുന്നത് തടയും എന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് മദീന മുനിസിപ്പാലിറ്റി അറിയിക്കുകയുണ്ടായി.
അതേസമയം ബന്ധപ്പെട്ട അധികാരികൾ സമർപ്പിച്ച ആരോഗ്യ ശുപാർശകളെ അടിസ്ഥാനമാക്കി, പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ പ്രാദേശിക പൂർണമായും അടച്ചതെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. ചികിത്സയ്ക്കും ഭക്ഷണത്തിനു പുറത്തു പോകുന്നതിന് ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. സൗദിയുടെ ഇതര ഭാഗങ്ങളിൽ രാത്രികാല അതായത് വൈകിട്ട് 7 മുതൽ രാവിലെ 6 വരെ നിരോധനാജ്ഞ ഉണ്ട്. അതോടൊപ്പം തന്നെ റിയാദിലും മക്കയിലും മദീനയിലും വൈകിട്ട് 3 മുതൽ രാവിലെ 6 വരെയുമാണ് കർഫ്യൂ. അതേസമയം, സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1203 ആയി ഉയർന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളും നിലവിൽ വന്നു. 99 പേർക്കാണ് ഏറ്റവും ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത് തന്നെ.
ഇത്തരം സാഹചര്യത്തിൽ വിലക്ക് ലംഘിച്ച് ജോലി ചെയ്ത ഇന്ത്യൻ ബാർബറെയും സേവനം സ്വീകരിച്ച സൗദി പൗരനെയും അല്‍ഖസീം പൊലീസ് അറസ്റ്റ് ചെയ്തു. ബാർബറെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മുടിവെട്ടിച്ച സൗദി പൗരന്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിക്കുകയുണ്ടായി. തുടർന്നാണു പൊലീസ് ഇവരെ പിടികൂടിയത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി സൗദിയിൽ ബാർബർഷോപ്പുകൾ അടച്ചത്.
https://www.facebook.com/Malayalivartha