കോറോണയിൽ ആശങ്കയോടെ യുഎഇയും കുവൈറ്റും; വൈറസ് സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും പ്രവാസികൾ, നിയന്ത്രങ്ങൾ ശക്തമാക്കി ദുബായിലെ ദെയ്റ നായിഫ് പ്രദേശം

കുവൈറ്റിൽ ബുധനാഴ്ച 28 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 317 ആയി ഉയർന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച വരിൽ 20 ഇന്ത്യൻ പ്രവാസികളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണിവര്‍. ഒപ്പം രണ്ടു പേർ അടുത്തിടെ നാട്ടിൽ നിന്ന് മടങ്ങിയെത്തിയവരുമാണ്.
ഇതേതുടർന്ന് രണ്ടു പേർക്ക് രോഗം പകർന്നത് എവിടെനിന്നാണെന്നു വ്യക്തമായിട്ടില്ല. ഇതോടൊപ്പം ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ കുവൈത്ത് പൗരനും, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ രണ്ടു ബംഗ്ലാദേശ് പൗരന്മാർക്കും ഒരു നേപ്പാൾ പൗരനുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത് തന്നെ. ബുധനാഴ്ച ഏഴു പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിക്കുയ്ക്കയുണ്ടായി. ആകെ 80 പേർക്കാണ് നിലവിൽ രോഗം ഭേദമായത്.
അതോടൊപ്പം തന്നെ ഏറെ നിര്ണായകമാകുന്ന ദുബായിലെ ദെയ്റ നായിഫ് ഉൾപ്പെടുന്ന അൽ റാസ് ഏരിയയിൽ കോവിഡ്–19 അണുനശീകരണ യജ്ഞം ഉൗർജിതമായി തുടരുന്നു. ഇന്നലെ മുതൽ രണ്ടാഴ്ചത്തേയ്ക്ക് ഇൗ പ്രദേശങ്ങൾ പൂർണ ലോക്ഡൗണിലാണ്. അതേസമയം ദുബായ് ആരോഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥരും പൊലീസും നേരിട്ടാണ് ഇവിടെ യജ്ഞത്തിന് നേതൃത്വം നൽകുന്നത്. ഒപ്പം ഇവിടങ്ങളിലെ കെട്ടിടങ്ങൾ അണുനശീകരണം നടത്തുകയും താമസക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുന്നുമുണ്ട്. ഒാരോ കെട്ടിടത്തിൽ നിന്നും ആളുകളെ പുറത്തിറക്കി നിശ്ചിത അകലത്തിൽ വരിവരിയായി നിർത്തിയാണ് ആരോഗ്യ പരിശോധന നടത്തിവരുന്നത്. ആദ്യം പനിയുണ്ടോ എന്ന് പരിശോധിക്കുകായും ഉണ്ടെങ്കിൽ ബസിൽ കയറ്റി കൂടുതൽ പരിശോധനയ്ക്ക് കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്.
എന്നാൽ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരും ആഫ്രിക്ക, ചൈന ഉൾപ്പെടെയുള്ള മറ്റു ദേശ രാജ്യങ്ങളിലുമുള്ളവർ തിങ്ങിപ്പാർക്കുന്ന ഏരിയയാണിത്. ഇതിൽ നായിഫ് ഏരിയയിലാണ് മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്നത്. എന്നാൽ കൂടുതലും കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലക്കാരാണ് ഇവിടെയുള്ളത്. മിക്കവരും ചെറുകിട ബിസിനസുകാരും ഇൗ സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ് എന്നാണ് റിപ്പോർട്ട്. മലയാളികള്‍ ഭൂരിഭാഗമുള്ള നായിഫ് സൂഖും ഇവിടെയാണ് ഉള്ളത് തന്നെ. കാസർകോട്ടെ കോവിഡ്–10 വാഹകനായ വ്യക്തി ബിസിനസ് ആവശ്യാർഥം ദുബായിലെത്തിയാൽ താമസിക്കാറ് നായിഫിലാണ് എത്തിയിരുന്നത്.
അതേസമയം ഇദ്ദേഹത്തിന്റെ കൂടെ താമസിച്ചിരുന്നവരെ നേരത്തെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. തുടർന്ന് ഇവരുമായും മറ്റും ഇടപെഴകിയ ഒട്ടേറെ പേരെയും ആരോഗ്യ പരിശോധന നടത്തിയിരുന്നു. ഒരു ഫ്ലാറ്റിൽ പതിനഞ്ചിലേറെ പേർ താമസിക്കുന്നതുകൊണ്ട് പകർച്ച വ്യാധികൾ വന്നാൽ പരക്കാൻ ഏറെ സാധ്യതയുള്ള പ്രദേശമായതിനാലാണ് ഏറെ നിയന്ത്രണം ഏർപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























