ഇന്നത്തെ ദിവസം പ്രവാസികൾക്കായി; പ്രവാസി മലയാളികളെ കൈവെടിയില്ലെന്ന് മുഖ്യമന്ത്രി, അവരുടെ സങ്കടം കണ്ടില്ലേക്ക് നടിക്കാനാകില്ല, ഒപ്പം ചേർന്ന് ഒരുമിച്ച് ഈ മഹാമാരിയെ നേരിടണം
പ്രവാസലോകത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഏറെ കർശനമായ നിയന്ത്രണങ്ങളാണ് പുലർത്തിപ്പോരുന്നത്. എന്നിരുന്നാൽ തന്നെയും ഇതിൽ ഏറെ ആശങ്കാകുലരായിരിക്കുന്നത് നമ്മുടെ പ്രവാസി മലയാളികൾ തന്നെയാണ്. ലേബർ ക്യാമ്പുകളിൽ കഴിയുന്ന പ്രവാസികളുടെ ആശങ്ക ചെറുതൊന്നുമല്ല. തിങ്ങിഞെരുങ്ങി താമസിക്കുന്ന ഇവർക്കിടയിലേക്ക് കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യം ഉരുവാകുന്നത് അധികൃതരെ ഏറെ ആശങ്കയിലേക്ക് നയിക്കുകയാണ്. ആയതിനാൽ തന്നെ നാട്ടിലേക്ക് മടങ്ങിയെത്താൻ പ്രവാസികൾ ഏവരും ആഗ്രഹിക്കുകയാണ്. കൊറോണ വൈറസ് ശാരീരികമായും മാനസികമായും ഓരോ പ്രവാസികളിലും ആഘാതം ഉണ്ടാക്കിയിരിക്കുകയാണ്.
എന്നാൽ ഇതൊന്നും കണ്ടില്ലാ എന്ന് നടിക്കാൻ നമ്മുടെ മുഖ്യമത്രിക്ക് ആയി എന്ന് വരില്ല. ആയതിനാൽ തന്നെ ഇന്നത്തെ ദിവസം പ്രവാസികൾക്ക് താങ്ങായി എത്തിയിരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് സഹായം നല്കാൻ എംബസികൾക്ക് നിർദ്ദേശം നൽകുന്നതായിരിക്കും. ഒപ്പം വിസിറ്റിംഗ് വിസയിൽ എത്തി കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കും. ഇവർക്കായി പ്രത്യേക വിമാനവും സജ്ജമാകുകയും ചെയ്യും. കോവിഡ് -19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കുന്നതായിരിക്കും. എന്നാൽ 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
ഗൾഫ് രാഷ്ട്രങ്ങളിൽ ആശങ്ക സൃഷ്ടിച്ച് കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് എത്താൻ സാധിക്കാതെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ എംബസികള്‍ക്ക് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഒരോ രാജ്യത്തെയും ലേബർ ക്യാമ്പുകളെ ശ്രദ്ധിക്കണം. ഇതിനായി അതത് രാജ്യങ്ങളിലെ സര്‍ക്കാറുകളുമായി ചേര്‍ന്ന് പ്രത്യേ കമ്മിറ്റികളുണ്ടാക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ വെച്ച എംബസി ബുള്ളറ്റിനുകള്‍ ഇറക്കണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഒപ്പം തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha