ലേബർ ക്യാംപുകളിലെ പ്രവാസികൾ ആശങ്കയിൽ ;രോഗം ബാധിച്ചവരും രോഗമില്ലാത്തവരും ഒരേ മുറിയിൽ ; കരളലിയിക്കുന്ന കാഴ്ചകൾ
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലേബർ ക്യാംപുകളിലെ ഇന്ത്യക്കാർ ഏറെ ആശങ്കയിലാണ്; രോഗം ബാധിച്ചവരെ മാറ്റിപ്പാർപ്പിക്കാൻ ക്വാറന്റീൻ സൗകര്യമില്ലെന്നതു തന്നെ പ്രധാന കാരണം.
കോവിഡ് ബാധയുണ്ടെന്നു പരിശോധനാഫലം കിട്ടിയ പലരും ഇപ്പോഴും ലേബർ ക്യാംപിൽ കഴിയുകയാണ്. മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ പരിമിതിക്കുള്ളിലും അവർ പരമാവധി ശ്രദ്ധിക്കുന്നുണ്ട് . രോഗികളായ മറ്റു രാജ്യക്കാർ കറങ്ങി നടക്കുകയാണ്. അവർ മൂലം എത്രപേർ രോഗികളാകുമെന്ന് ആശങ്കയുണ്ട്. കമ്പനി മാനേജരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നേയില്ല.എന്നാണ് ഒരു പ്രവാസി പറയുന്നത്.ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല .ഒട്ടുമിക്ക പ്രവാസികളും സമാന സാഹചര്യങ്ങളിലാണ്.
പ്രായമായ മറ്റൊരു ചേട്ടനുണ്ട് കൂടെ. അദ്ദേഹത്തിന് ചുമയും മറ്റു ശാരീരിക പ്രയാസങ്ങളുമുണ്ട്. അതു കാണുമ്പോൾ സങ്കടമാണ്. ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുമ്പോഴാണ് അൽപം ആശ്വാസം. ഇന്നലെ ആരോ മുറിക്കു പുറത്ത് ഐസലേഷൻ എന്ന ബോർഡ് തൂക്കി. അതുമാത്രമാണ് നടന്നത്’ – ദുബായിൽ ട്രാൻസ്പോർട് കമ്പനി ജോലിക്കാരനായ തിരുവനന്തപുരം സ്വദേശിയുടെ വാക്കുകൾ. ഇത് വെറും വാക്കല്ല..പ്രവാസിമലയാളികൾ പുറം നാടുകളിൽ അനുഭവിക്കുന്ന സാഹചര്യങ്ങളുടെ നേർ ചിത്രമാണ്. .
തൊഴിലാളികൾക്കു കൃത്യമായ പരിചരണവും ശ്രദ്ധയും നൽകണമെന്ന് ആവശ്യപ്പെട്ട് ദുബായ് ലേബർ ഡിപ്പാർട്മെന്റ് എല്ലാ കമ്പനി അധികൃതർക്കും നിർദേശം നൽകിയെങ്കിലും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. . പല കമ്പനികളും തങ്ങളെ കയ്യൊഴിഞ്ഞ മട്ടിലാണെന്നു ലേബർ ക്യാംപുകളിലെ കോവിഡ് ബാധിതരായ തൊഴിലാളികൾ പറയുന്നു. .
‘ഇനി എന്നാണ് നാട്ടിൽ പോയി മക്കളെയും ഭാര്യയെയും കാണാനാകുന്നതെന്ന് അറിയില്ല. കാണാൻ പറ്റുമോ എന്നുതന്നെ അറിയില്ല’എന്നാണ് രോഗബാധിതനായ കാസർകോട് സ്വദേശി കണ്ണീരോടെ പറയുന്നത്. .
വർസാനിൽ പ്രത്യേകം സജ്ജമാക്കുന്ന കെട്ടിടങ്ങളിലേക്കാണ് ദുബായിൽ ഇപ്പോൾ കോവിഡ് ബാധിതരായ തൊഴിലാളികളെ മാറ്റുന്നത്. വൻ സജ്ജീകരണങ്ങൾ ഒരുങ്ങിവരുന്നു. ദുബായ് ഭരണാധികാരിയുടെ ഓഫിസിൽ നിന്ന് നേരിട്ട് ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിത്തുടങ്ങി. ഇതോടെ പ്രവർത്തനങ്ങൾ ഊർജിതമായിട്ടുണ്ട്.
ലേബർ ക്യാംപുകളിലെ തൊഴിലാളികളെ മാറ്റുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് യോജിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധ അറിയിച്ച് കഴിഞ്ഞ ആഴ്ച ദുബായ് വിദേശകാര്യ മന്ത്രാലയ അധികൃതർക്കും ആരോഗ്യവകുപ്പിനും കത്ത് അയച്ചിട്ടുണ്ടെന്നും മറുപടിക്ക് കാത്തിരിക്കുകയാണെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
കോവിഡ് തടയുന്നതിന്റെ ഭാഗമായി സൗദിയുടെ കിഴക്കൻ മേഖലകളിലെ ലേബർ ക്യാംപുകൾ ഒഴിപ്പിക്കുന്നുണ്ട് . സമീപത്തെ 15 സ്കൂളുകളിൽ പ്രത്യേക സൗകര്യങ്ങളും ശുചിമുറികളും ഏർപ്പെടുത്തിയാണ് തൊഴിലാളികളെ മാറ്റുന്നത്. അണുവിമുക്തമാക്കിയ സ്കൂളിലേക്ക് ക്യാംപുകളിലെ 80% തൊഴിലാളികളെയും മാറ്റാനാണു നിർദേശം. മലയാളികളടക്കം ഒട്ടേറെ തൊഴിലാളികളാണു ലേബർ ക്യാംപുകളിൽ തിങ്ങിപ്പാർക്കുന്നത്. ഡ്രൈവ് ത്രൂ ചെക്കപ്പ്നടപ്പിലാക്കാൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അത്തിൽ മുൻഗണന സിറ്റിസൻസിനു ആണ് എന്നതും പ്രവാസികളായവർക്കു രോഗം പെട്ടന്ന് കണ്ടെത്തുന്നതിന് വിഘാതമാണ്.
https://www.facebook.com/Malayalivartha