കാണാതായി മൂന്ന് വര്ഷം പിന്നിട്ട് പ്രവാസി മലയാളി; മരുഭൂമിയിൽ അലഞ്ഞത് തിരിഞ്ഞ് നരകയാതനകൾ പിന്നിട്ട് ജീവിതത്തിലേക്ക്, സിനിമയെ വെല്ലുന്ന ജീവിതകഥയുമായി സമീഹ്
കുടുംബത്തിന്റെ പ്രാരബ്ധവും തന്റെ തോളിലേറ്റി സ്വപ്നങ്ങളും നെയ്തുകൂട്ടി പ്രവാസലോകത്ത് ചേക്കേറുന്നവർ അനവധിയാണ്. എന്നിരുന്നാൽ തന്നെയും പലരും അതിൽ നിന്നുംകരകയറും പലർക്കും അത് പറ്റിയെന്നും വരില്ല. അത്തരത്തിൽ പ്രവാസലോകത്തേക്ക് എത്തിപ്പെട്ട പ്രവാസി മലയാളിക്ക് അനുഭവിക്കേണ്ടി വന്നത് നരകയാതനകൾ.
ജോലിസ്ഥലത്ത് പോകുന്നതിനിടയിൽ 3 വർഷം മുൻപ് റിയാദിൽ കാണാതായ കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ അബ്ദുല്ലത്തീഫ്- സക്കീന ദമ്പതികളുടെ മകന്‍ സമീഹിനെ കണ്ടെത്തി. 2016 ഡിസംബര്‍ 13ന് ബത്ഹയിലെ സ്വകാര്യ ട്രാവല്‍സിലേക്ക് ജോലിക്കു പോകവേ വഴിതെറ്റിയ സമീഹിനെ ചിലർ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
ഇദ്ദേഹം ഗൂഗിൾ മാപ്പ് വച്ച് ഓഫിസിലേക്കു പോകുന്നതിനിടെ ഫോണിന്റെ ബാറ്ററി തീർന്നതോടെ വഴിമുട്ടി. തുടർന്ന് റോഡരികിൽ കണ്ട 2 പേരോട് വഴി ചോദിക്കുകയാണ് ചെയ്തത്. എന്നാൽ വഴികാട്ടാനായി കാറിൽ കയറിയ സംഘം പണവും മൊബൈലും തട്ടിയെടുത്ത് തന്നെ മരുഭൂമിയിൽ ഉപേക്ഷിച്ച് കാറുമായി കടന്നുകളയുകയായിരുന്നുവെന്ന് സമീഹ് വ്യക്തമാക്കുകയുണ്ടായി. തുടർന്ന് മരുഭൂമിയിൽ ഏറെ അലഞ്ഞുതിരിഞ്ഞ സമീഹ് എത്തിപ്പെട്ടത് ഒരു കൃഷിത്തോട്ടത്തിലായിരുന്നു.
ഇതേതുടർന്ന് അവിടെ അകപ്പെട്ടുപോയ സമീഹ് അവിടെയായിരുന്നു ഇത്രയും കാലം വസിച്ചിരുന്നത്. മസറയിലേക്കു അതായത് മരുഭൂമിയിൽ ആടുകളും ഇടയനും താമസിക്കുന്ന സ്ഥലത്ത് വെള്ളം കൊണ്ടുവന്ന ട്രക്ക് ഡ്രൈവറോട് ദുരവസ്ഥ വിവരിച്ചതോടെയാണ് രക്ഷപ്പെടാൻ വഴി തെളിഞ്ഞത് തന്നെ. അയാളുടെ വാഹനത്തിൽ കയറി റിയാദിൽ എത്തിയ ശേഷം അവിടെ കണ്ട ബംഗാളിയുടെ ഫോണിൽനിന്ന് സഹോദരൻ ഷഫീറിനെ വിളിച്ച് അറിയിക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha