ബ്രിട്ടനിൽ ഒരു പ്രവാസി മലയാളികൂടി മരിച്ചു; കഠിനമായ നാളുകൾ താണ്ടാൻ കാത്തിരിപ്പിലാണ് പ്രവാസികൾ, തുടരെയുള്ള മരണം ഏറെ ഞെട്ടലുളവാക്കുന്നു
ഏറെ ആശങ്കയുണർത്തുന്ന വാർത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്തേക്ക് വരുന്നത്. കൊറോണ വൈറസ് താണ്ഡവമാടുന്ന ബ്രിട്ടനിൽ കൊവിഡ് വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. ബിർമിംഗ്ഹാമിൽ താമസിക്കുന്ന ഡോ . അമറുദീനാണ്(73 ) മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. കോട്ടയം കങ്ങഴ സ്വദേശിയായ ഇദ്ദേഹം രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. അതോടൊപ്പം തന്നെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഡോ. അമറുദീൻ. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു.
അതേസമയം ദീർഘകാലത്തെ സേവനത്തിനു ശേഷം എൻഎച്ച്എസിൽനിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. പരേതനായ ഡോ. മീരാൻ റാവുത്തറുടെ മകനാണ് ഇദ്ദേഹം. അതോടൊപ്പം തന്നെ കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കൾ: ഡോ. നെബിൽ, നദീം എന്നിവർ. അമീറുദ്ദീന്റെ പിതാവിന്റെ പേരിൽ തിരുവനന്തപുരത്തുള്ള ഡോ. മീരാൻ റാവുത്തർ മെമ്മോറിയൽ ചികിത്സകൾക്കായി എത്തുന്ന നൂറുകണക്കിന് രോഗികൾക്കു സൗജന്യ ഭക്ഷണവും താമസ സൗകര്യവും ചികിത്സാസഹായവും ഇവർ നല്കിവരുകയാണ്. ഇത്തരത്തിൽ നിരവധി കാരുണ്യ പ്രവർത്തികൾ ചെയുന്ന ഇവർ നാട്ടുകാർക്ക് ഏറെ പ്രിയങ്കരൻ കൂടിയാണ്.
അതോടൊപ്പം തന്നെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 900 ലധികം പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചതായി രേഖപ്പെടുത്തിയത്. 917 ആശുപത്രിയിലെ മരണങ്ങളുടെ കണക്കുകളാണ് ആരോഗ്യ വകുപ്പ് ഇതിനോടകം പുറത്ത് വിട്ടിരിക്കുന്നത്. ബ്രിട്ടനിൽ മരണസംഖ്യ കുതിക്കുമെന്നാണ് മുന്നറിയിപ്പ് തന്നെയാണ് ഇതിലൂടെയെല്ലാം ലഭിക്കുന്നത്.കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം 9,875 മരണങ്ങളായിരുന്നു ബ്രിട്ടനിലുണ്ടായത്. എന്നാൽ ഇന്നലത്തെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ മരിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഇതിനോടകം തന്നെ ഉണ്ടായിരിക്കുന്നത്.
അതേസമയം ബ്രിട്ടനിലെ 80,000ത്തോളം പേർക്ക് വൈറസ് ബാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇപ്പോൾ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha