പ്രവാസികളിൽ ഇടിത്തീയായി കേന്ദ്രത്തിന്റെ തീരുമാനം; പ്രവാസികളെ ഉടൻ തിരികെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം, വിമാന സർവീസ് തുടങ്ങുന്നതുവരെ സമയം ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രത്തിന്റെ തീരുമാനം
പ്രവാസികളെ ഉടൻ തിരികെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോൾ തിരിച്ചടിയായത് പ്രവാസികൾക്കാണ്. നാട്ടിലേക്ക് ഇനിയൊരു മടക്കയാത്രപോലും ഉണ്ടാകില്ലെന്ന് നെഞ്ചുപൊട്ടി നൊമ്പരത്തോടെയാണ് പല പ്രവാസികളും കഴിഞ്ഞുപോരുന്നത്. വിമാന സർവീസ് തുടങ്ങുന്നതുവരെ സമയം ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രം തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഇക്കാര്യം വിദേശരാജ്യങ്ങളെയും അറിയിക്കുകയുണ്ടായി. എന്നാൽ അതുവരെ ജീവൻ പിടിച്ചുനിർത്താൻ തങ്ങൾക്കാവില്ലെന്നാണ് പ്രവാസികൾ പറയുന്നത്. ഒട്ടുമിക്ക പ്രവാസികളും പ്രാരാബ്ധങ്ങളുടെ നടുവിൽ ജീവിച്ചുകൊണ്ട് വര്ഷങ്ങളായി നാട്ടിലേക്ക് വരാത്തവരാണ്. പത്തും പതിനഞ്ചുപേരൊക്കെ തിങ്ങിപ്പാർക്കുന്ന ബാച്ചിലർ മുറികളും ലേബർ ക്യാമ്പുകളും ആശങ്കയുടെ നിഴലിലാണ്.
അറബ് രാഷ്ട്രങ്ങളിൽ സ്ഥിരീകരിക്കുന്ന ഒട്ടുമിക്ക പേരും ഇന്ത്യയിൽ നിന്നുകൊള്ളതാണെന്ന് റിപ്പോർട്ടുകളാണ് വരുന്നത്. ഇത് ഇന്ത്യക്കാരിൽ ഉളവാക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. പറഞ്ഞുവന്നാൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന കുവൈറ്റിലെ ജലീബ് ശുയൂഖ് പ്രദേശവും ദുബായിലെ ദേര നയിഫ് പ്രദേശവും പൂർണമായും ലോക്ഡൗണിലാണ്. ജോലി ഇല്ലാതെ പലരും പട്ടിണിയിലാണ്. ഈ ആശങ്കകളെല്ലാം കേരളത്തെയും ബാധിക്കുന്നതാണ്. ആയതിനാൽ തന്നെ എല്ലാ സജ്ജീകരണങ്ങളും കേരളം സർക്കാർ ഒരുക്കിക്കഴിഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.
എന്നാൽ ഇന്നലെ യുഎഇയിൽ രേഖപ്പെടുത്തിയ മരണം ദുബായില്‍ കൊവിഡ് ബാധിച്ച് രണ്ടാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ച സംഭവം ഏവരും ഞെട്ടലോടെയാണ് കേട്ടത് തന്നെ. തലശ്ശേരി സ്വദേശി പ്രദീപ് സാഗറാണ് മരിച്ചത്. തുടക്കത്തില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഒരാഴ്ച മുമ്പ് രോഗം കടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ദുബായി കോർപൊർറ്റഷനിൽ ടാക്സി ഡ്രൈവർ ആയിരുന്നു ഇദ്ദേഹം. ഒരുമിച്ച് താമസിച്ചിരുന്നവർ നൽകുന്ന വിവരം അനുസരിച്ചാണ് ഇദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല എന്ന് വ്യക്തമായത് തന്നെ.
എവിടെനിന്നും വേണ്ടത്ര ചികിത്സകളോ ബോധവത്കരണമോ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഒരാൾക്ക് അസുഖം ഉണ്ടായാൽ തന്നെ കൃത്യമായ ഐസൊലേഷനിൽ ആക്കുകയോ ഒപ്പം കൃത്യമായ പരിചരണമോ ലഭ്യമാകുന്നില്ല. പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതോ ഒപ്പം സ്വയം ചികിൽത്സ നേടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. മലയാളികൾ ഒരുമിച്ച് താമസിക്കുന്നിടങ്ങളിൽ കൃത്യമായ ബോധവത്കരണം ഉണ്ടാകുന്നില്ല, ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് നിലനിൽകുന്നത്.
https://www.facebook.com/Malayalivartha