കുവൈറ്റിൽ കൊറോണ ബാധിതരാകുന്ന പ്രവാസികളുടെ എണ്ണം കുതിച്ചുയരുന്നു; കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്, ആകെ 1154പേരിൽ 679 പേരും ഇന്ത്യക്കാർ
കുവൈത്തില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ 1154പേർക്കാണ് കുവൈറ്റിൽ കൊറോണ സ്ഥിരീകരിച്ചത്. അതിൽ 679 പേരും ഇന്ത്യക്കാരാണ്. അതായത് പകുതിയിൽ കൂടുതലും പ്രവാസികൾക്ക് തന്നെയെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. എന്നാൽ വരും ദിവസങ്ങളില്‍ രോഗികള്‍ ഇതിനേക്കാള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 45 ഇന്ത്യക്കാരടക്കം 80 പേര്‍ക്കു കൂടി കൊറോണ രോഗ ബാധ ഞായറാഴ്ച മാത്രം സ്ഥിരീകരിക്കുകയുണ്ടായി. കുവൈറ്റിൽ മാത്രം കൊറോണ ബാധിച്ചവരുടെ എണ്ണം 1154 ആണ്. ഇതിലാണ് 679 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 1091 പേര്‍ ചികിത്സയിലും 29 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.
അതോടൊപ്പം തന്നെ കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ അഹമ്മദി റിഫൈനറിയില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചതായും ഇദ്ദേഹത്തോടൊപ്പം ഉള്ള വിദേശികളായ മറ്റു 42 പേരെ ക്വാറന്റൈന് വിധേയരാക്കിയതായും കമ്പനി അറിയിക്കുകയുണ്ടായി. ഇക്കാര്യം കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി തൊഴിലാളി യൂണിയനും സ്ഥിരീകരിക്കുകയുണ്ടായി. പ്രവാസികളായ തൊഴിലാളികള്‍ക്കാണ് രോഗ ബാധ കണ്ടെത്തിയതെന്നും യൂണിയന്‍ അറിയിച്ചു.
ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് പുറത്തുവരുന്ന കണക്കുകൾ പ്രകാരം കൊറോണ ബാധിക്കുന്നവരില്‍ ബഹു ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. പ്രവാസികൾ കൂട്ടത്തോടെ താമസിക്കുന്ന ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍, ജലീബ് മഹ്ബൂല, പ്രദേശങ്ങളാണ് കൊറോണ വ്യാപനത്തിന്റെ ഉറവിട കേന്ദ്രങ്ങള്‍ എന്ന് കണ്ടെത്തിയിരിക്കുന്നത്. അതോടൊപ്പം ലോക് ഡൌണ്‍ പ്രഖ്യാപിച്ച മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ജലീബ് അല്‍ ശുയൂഖ്, അബ്ബാസിയ പ്രദേശങ്ങളില്‍ ഏതാനും മലയാളികള്‍ക്കും രോഗം സംശയിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ നിരീക്ഷണത്തിലുള്ള ഇവരുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.വേണ്ടി വന്നാല്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിക്കുമെന്നും ജനങ്ങള്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെടുകയുണ്ടായി. നിലവിൽ ഗൾഫ് രാഷ്ട്രങ്ങളിൽ ക്രമാതീതമായി കൊറോണ ബാധിതർ ഉയരുകയാണ്. അകെ 13040 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 88പേർ മരിക്കുകയുണ്ടായി.
സൗദി 4033- മരണം 52
യുഎഇ 3736- മരണം 20
ഖത്തർ-2728- മരണം6
കുവൈറ്റ് -1154 - മരണം1
ബഹ്‌റൈൻ - 913 - മരണം6
https://www.facebook.com/Malayalivartha