പ്രവാസികകൾക്ക് ഇരുട്ടടി; കമ്പനികൾ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്, ജീവിതം പ്രതിസന്ധിയിലായി ഗൾഫ് മലയാളികൾ
കൊറോണ നല്കിക്കൊണ്ടിരിക്കുന്ന ഭീതിക്കും പ്രതിസന്ധിക്കുമപ്പുറം ജീവിതം അവതാളത്തിലായി നമ്മുടെ പ്രവാസികൾ. നാട്ടിലേക്ക് പോലും വരാനാകാതെ വഴിമുട്ടിയ ഒട്ടുമിക്ക പ്രവാസികളും കടുത്ത പ്രതിസന്ധിയിലാണ്. കൊറോണ വ്യാപനം മൂലം സാമ്പത്തിക മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെറിച്ചുള്ള ആശങ്കയാണ് ഗൾഫ്. എന്നാൽ തന്നെയും നിരവധി പേരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ പല കമ്പനികളും ഇപ്പോൾ ആവശ്യപ്പെട്ടുവരികയാണ്. ഓർക്കണം ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലിചെയ്യുന്ന കേരളത്തിലായിരിക്കും ഇതിന്റെ പ്രത്യാഘാതം ഏൽക്കുക.
അതോടൊപ്പം തന്നെ ടൂറിസം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, വിദേശ നിക്ഷേപം, നിർമാണം തുടങ്ങി എല്ലാ മേഖലകളെയും പ്രതിസന്ധി കൂടുതലായിരിക്കും. നിരവധി പേരോട് ഇപ്പോള്‍ തന്നെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ തൊഴില്‍ ദാതാക്കള്‍ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കമ്പനികളെ സഹായിക്കുന്നതിന്‍റെ ഭാഗമായി തൊഴിലാളികള്‍ക്ക് ശമ്പളമില്ലാതെ അവധിയോ, പിരിച്ചു വിടുകയോ ചെയ്യാമെന്ന് തൊഴില്‍ മന്ത്രാലയങ്ങളും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഇതിനിടയില്‍ തന്നെ ഗൾഫ് രാഷ്ട്രങ്ങളിൽ ആയിരങ്ങള്‍ക്ക് തൊഴിലും നഷ്ടമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുകയാണ്. ഈ പ്രതിസന്ധി ജനസംഖ്യയില്‍ ആറിലൊന്നും പ്രവാസികളായ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിലായതിനാൽ വലിയ തിരിച്ചടിയായിരിക്കും സംഭവിക്കുന്നത്. ഒപ്പം ബാങ്കുകളുടെ കടം കൊടുക്കൽ ശേഷിയെയും പ്രതിസന്ധി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഗവൺമെന്റ് പദ്ധതികൾ പലതും കരുതൽ ധനം ഉപയോഗിച്ചാണ് മുന്നോട്ടുപോയത്, എന്നാലിപ്പോൾ എല്ലാ മേഖലകളും നിശ്ചലനാവസ്ഥയിലാണ്. ഗൾഫ് നാടുകളുടെ ജിഡിപി നിരക്ക് 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങൾ പറയുന്നത് തന്നെ. എണ്ണ കയറ്റുമതിയിലെ വളർച്ചാ നിരക്കാകട്ടെ ഈ വർഷം 2.4 ശതമാനത്തിൽനിന്ന് 0.8 ശതമാനത്തിലേക്ക് വീഴുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ പശ്ചാതലത്തില്‍ 2008 ല്‍ കണ്ടതിനേക്കാള്‍ വലിയൊരു പ്രതിസന്ധിയാകുമോ വരാനിരിക്കുന്നത് എന്നതാണ് സാമ്പത്തിക മേഖല ഉറ്റുനോക്കുന്നത് തന്നെ.
https://www.facebook.com/Malayalivartha