പ്രവാസികളെ പാര്‍പ്പിക്കാന്‍ രണ്ടരലക്ഷം മുറികള്‍ റെഡി; ജില്ലകളിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുത്തു; ഏവര്‍ക്കും മാതൃകയായി നമ്മുടെ സര്‍ക്കാര്‍; കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകം

പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയാകുന്ന വാര്‍ത്തകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പുറത്തുവന്നുകൊണ്ടിരുന്നത്. സുപ്രീം കോടതിയുടെ നിലപാട്. കേന്ദ്രത്തിന്റെ നിലപാട് ഇതെല്ലാം അവരെ ഏറെ മനോവിഷമത്തിലാക്കിയിരുന്നു. പക്ഷേ കേരളത്തിന്റെ നിലപാട് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ നിരന്തരമായി കേന്ദ്ര സര്‍ക്കാരിനുമേന്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിരന്തരം ഫോണ്‍വിളികളിലൂടെയും അതുപോലെ തന്നെ കത്തുകളിലൂടെയും പ്രധാനമന്ത്രിയെ ബന്ധപ്പെടുന്നുണ്ട് സംസ്ഥാനം. മത്രമല്ല കേന്ദ്രത്തെ വിശ്വസിച്ചുകൊണ്ട് ഒരു പടി കൂടി കടന്ന് കാര്യങ്ങള്‍ നീക്കുകയാണ് സംസ്ഥാനം. അത് മറ്റൊന്നുമല്ല. പ്രവാസികളെ തിരിച്ചെത്തിച്ചാല്‍ അവരെ താനമസിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അത് ഞങ്ങള്‍ സ്വന്തം നിലക്ക് ചെയ്‌തോള്ളാം എന്ന കേന്ദ്രത്തോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അത് വെറും വാക്കല്ല എന്ന് ഒന്നുകൂടി തെളിയിക്കുകയാണ് നമ്മുടെ മുഖ്യന്‍ പിണറായിവിജയന്‍.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ തിരികെയെത്തിയാല്‍ സ്വീകരിക്കാനുള്ള ഒരുക്കം തകൃതിയായി നടത്തുകയാണ് സംസ്ഥാനം. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കാനാണ് തീരുമാനമായത്. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങള്‍ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
പ്രവാസികളെയെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നിലവില്‍ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തില്‍ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല. പത്തുലക്ഷം മലയാളികളെങ്കിലും അവിടെയുണ്ട്. അതിനാല്‍, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ ഒരുക്കം. ഇതുന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നടപടി
കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനം. താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാസൗകര്യവും ഉറപ്പുവരുത്തി. പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക. ആലപ്പുഴയില്‍ പുരവഞ്ചികളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങള്‍ ഇതിനകം ഏറ്റെടുത്ത് കോവിഡ് കെയര്‍ സെന്ററുകളാക്കി. മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പട്ടിക തയ്യാറാക്കി.
ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലാണ്. തിരിച്ചുവരുന്നവരേറെയും ഇവിടേക്കാകുമെന്നും വിലയിരുത്തുന്നു. കുടംബത്തോടൊപ്പം വിദേശത്ത് കഴിയുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്. കുടുംബത്തോടൊപ്പം തിരികെയെത്തുന്നവര്‍ക്ക് എ.സി. സൗകര്യത്തോടെയുള്ള വീടുകളും വില്ലകളുമാണ് ഉദ്ദേശിക്കുന്നത്. ഇത് പണം നല്‍കി ഉപയോഗിക്കാനാണ്. ചെറിയ തുകമാത്രം ഈടാക്കുന്നതും പൂര്‍ണമായും സൗജന്യമായതുമായ താമസസൗകര്യങ്ങളും ഒരുക്കുന്നുണ്ട്.ജില്ലകളില്‍ തയ്യാറായ മുറികളുടെയും കിടക്കകളും കണക്കുകളും ഈ അവസരത്തില്‍ പുറത്തുവരുന്നുണ്ട്. തിരുവനന്തപുരം 7500 മുറികള്‍. പത്തനംതിട്ട 8100 മുറികള്‍. വയനാട് 135 കെട്ടിടങ്ങള്‍. ആലപ്പുഴ 10,000 കിടക്കകള്‍. മലപ്പുറം 15,000 കിടക്കകള്‍. കണ്ണൂര്‍ 4000 കിടക്കകള്‍. തൃശൂര്‍ 7581 മുറികള്‍. കോഴിക്കോട് 15,000 മുറികള്‍
* എം.ഇ.എസ്. ഉടമസ്ഥതയിലുള്ള 150 കെട്ടിടങ്ങള്‍ വിട്ടുനല്‍കാമെന്ന് വാഗ്ദാനം
* എം.എസ്.എസ്. നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും കെയര്‍ സെന്ററിന് വിട്ടുനല്‍കും
* മുസ്ലിം ലീഗിന്റെയും അനുബന്ധ സംഘടകളുടെയും നിയന്ത്രണത്തിലുള്ള എല്ലാ കെട്ടിടങ്ങളും കൈമാറും
https://www.facebook.com/Malayalivartha