പ്രതിദിനം നാട്ടിലേക്ക് എത്തുന്ന പ്രവാസികൾ 6000പേർ; ക്വാറന്റീൻ മൂന്നു തരം, നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം;ഒരുക്കങ്ങൾ തുടങ്ങി സർക്കാർ

അങ്ങനെ ഏറെ നാളായുള്ള നമ്മുടെ പ്രവാസികളുടെ അംഗീകരിച്ചു കഴിഞ്ഞു. കൊറോണ എന്ന മഹാമാരി നൽകുന്ന ഭീതിയിൽ നിന്നും അഭയം തേടി സ്വന്തം നാടുകളിലേക്ക് മടങ്ങാൻ കാത്തിരുന്നവരുടെ കത്തിൽ തേന്മഴപോലെയാണ് ആ സന്ദേശം എത്തിച്ചേർന്നത്. എന്നാൽ തന്നെയും അവിടെ തീരുന്നില്ല പ്രശ്നങ്ങൾ. പ്രവാസി മലയാളികൾ കൂട്ടമായി തിരിച്ചെത്തുന്നപക്ഷം സുരക്ഷിതമായി ക്വാറന്റീനിൽ പാർപ്പിക്കാനുള്ള ആസൂത്രണം ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.
തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടന്നുവരുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാൽ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണു സൂചന. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ വിമാനസർവീസുകൾ നിർത്തിവയ്ക്കുന്നതിനുമുൻപ് പ്രതിദിനം കേരളത്തിലെത്തിയിരുന്നത് 90 – 100 രാജ്യാന്തര വിമാനങ്ങളാണ്. ഇതിൽ ശരാശരി സീറ്റുകളുടെ എണ്ണം എന്നത് 18,000. കോവിഡ് സുരക്ഷയുടെ ഭാഗമായി വിമാനത്തിൽ മൂന്നിലൊന്നു യാത്രക്കാരെ മാത്രമേ സീറ്റുകളിൽ അകലം കണക്കാക്കി ഉറപ്പുവരുത്തുകയുള്ളു. ഇതുപ്രകാരമാണ് പ്രതിദിനം 6000 പേർ എത്തുമെന്ന കണക്ക് പഠനങ്ങളിലൂടെ വ്യക്തമാക്കിയത്.
അതോടൊപ്പം തന്നെ വിദേശികളുടെ പ്രശ്നങ്ങൾ അറിയിക്കാൻ നോർക്ക ഒരുക്കിയ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിവരങ്ങൾ അനുസരിച്ച് ഒരു ലക്ഷത്തിലേറെ പേർ എത്തുമെന്ന് സർക്കാർ കണക്കുകൂട്ടിയിരുന്നു. അതതു രാജ്യങ്ങളിൽ പരിശോധനകൾ പൂർത്തിയാക്കി കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ച ശേഷമേ യാത്രയ്ക്ക് അനുമതി ലഭ്യമാകൂ. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ പാസും നിർബന്ധമാക്കുന്നതായിരിക്കും.
നാട്ടിലെത്തിയാൽ ഉടൻ തന്നെ അതതു വിമാനത്താവളങ്ങളിൽ പരിശോധന നടത്തി കോവിഡ് കെയർ ഹോമുകളിലെത്തിക്കുകയും ഒപ്പം ഫലം നെഗറ്റീവ് ആയാൽ വീടുകളിൽ ക്വാറന്റീൻ അനുവദിക്കുകയും ചെയ്യാനാണ് സർക്കാർ നിലവിൽ ഉദ്ദേശിക്കുന്നത്.
കേന്ദ്രത്തിന്റെ തീരുമാനമായാൽ ഉടൻ തന്നെ പ്രവാസികളെ മുൻഗണനയനുസരിച്ച് വിവിധ ഘട്ടങ്ങളായാകും തിരികെയെത്തിക്കുക. രോഗികൾ, സ്ത്രീകൾ, വയോധികർ, കുട്ടികൾ എന്നിവർക്കായിരിക്കും മുൻഗണന നൽകുക. കൊറോണ സമൂഹവ്യാപനമുണ്ടായാൽ നിരീക്ഷണത്തിൽ പാർപ്പിക്കാനും മറ്റുമായി സർക്കാർ 2 ലക്ഷത്തിലേറെ മുറികൾ ഇതിനോടകം തന്നെ സജ്ജമാക്കുന്നുണ്ട്. ഇതിൽ പാർപ്പിക്കാനുള്ള സന്നദ്ധത സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാരിനെ ബോധിപ്പിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha