അക്രമാസക്തരായി അന്തേവാസികൾ; കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേകകേന്ദ്രങ്ങളില്‍ കഴിയുന്ന അന്തേവാസികള്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പ്രത്യേകസേന കണ്ണീര്‍ വാതകപ്രയോഗം നടത്തി
കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേകകേന്ദ്രങ്ങളില്‍ കഴിയുന്ന അന്തേവാസികള്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പ്രത്യേകസേന കണ്ണീര്‍ വാതകപ്രയോഗം നടത്തി. കബദ് പ്രദേശത്തെ ഒരു ക്യാംപില്‍ സംഭവം നടന്നത്
മുമ്ബ് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലേക്കയക്കാമെന്ന് കുവൈറ്റ്. പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്നാണ് കുവൈറ്റ് സര്‍ക്കാര്‍ വാഗ്‍ദാനം ചെയ്‍തിരിക്കുന്നത്.
കുവൈറ്റ് സര്‍ക്കാരിന്‍റെ വാഗ്‍ദാനം ഇന്ത്യയിലെ കുവൈറ്റ് അംബാസഡര്‍ ജാസിം അല്‍ നജിം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അല്‍ നജിം അറിയിച്ചു.
മെയ് മൂന്നിന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം കുവൈറ്റിന്‍റെ എയര്‍ലൈന്‍സില്‍ സര്‍ക്കാര്‍ ചെലവില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നാണ് അംബാസഡര്‍ അറിയിച്ചത്. രണ്ടാഴ്‍ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടിയതായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പാണ് കുവൈറ്റ് അംബാസഡറുടെ അറിയിപ്പ് ലഭിച്ചത്.
ഇപ്പോൾ മൂന്നാഴ്ചയായി കേന്ദ്രങ്ങളില്‍ കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാനാവാത്തതിലുള്ള പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. തിരിച്ചു പോക്ക് വൈകുന്നത് കുവൈറ്റിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ലെന്നും ഈജിപ്ത് സര്‍ക്കാര്‍ വ്യോമ ഗതാഗതത്തിനു അനുമതി നല്‍കാത്തത് കാരണമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ബോദ്ധ്യപ്പെടുത്തി. മുഴുവന്‍ അന്തേവാസികളും രാജ്യത്തെ നിയമം പാലിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും നിയമ ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും സുരക്ഷാ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ഏപ്രില്‍ 1 മുതല്‍ 30 വരെ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി അപേക്ഷ സമര്‍പ്പിച്ചവരെ നാട്ടിലേക്ക് തിരിച്ചു പോകുന്നത് വരെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രത്യേക കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്..ഇവരുടെ യാത്രാ ചെലവും കുവൈറ്റ് സര്‍ക്കാരാണ് വഹിക്കുന്നത്.
ഫിലിപ്പീന്‍സ് മാത്രമാണ് തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോയത്. ഇന്ത്യ, ഈജിപ്ത് , ബംഗ്ലാദേശ് , എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു അന്തേവാസികളിലധികവും. ഓരോ രാജ്യക്കാരെയും പ്രത്യേക കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഈജിപ്ഷ്യന്‍ സ്വദേശികളാണു ഇവിടെ അന്തേവാസികളായി കഴിയുന്നത്. മൂന്നാഴ്ചയിലധികമായി ഇവിടെ കഴിയുന്ന തങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇവര്‍ സംഘടിക്കുകയും അക്രമാസക്തരാവുകയുമായിരുന്നുവെന്ന് സുരക്ഷാവൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍, തിരിച്ചുപോക്ക് വൈകുന്നത് കുവൈത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെന്നും ഈജിപ്ത് സര്‍ക്കാര്‍ വ്യോമഗതാഗതത്തിന് അനുമതി നല്‍കാത്തത് കാരണമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ബോധ്യപ്പെടുത്തി. മുഴുവന്‍ അന്തേവാസികളും രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും നിയമലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും സുരക്ഷാവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ 30 വരെ താമസനിയമലംഘകര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി അപേക്ഷ സമര്‍പ്പിച്ചവരെ നാട്ടിലേക്ക് തിരിച്ചുപോവുന്നതുവരെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രത്യേക കേന്ദ്രങ്ങളിലാണു പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ യാത്രാചെലവ് കുവൈത്ത് സര്‍ക്കാരാണു വഹിക്കുന്നത്.
എന്നാല്‍, ഫിലിപ്പീന്‍സ് മാത്രമാണു തങ്ങളുടെ പൗരന്‍മാരെ ഒറ്റദിവസത്തിനകം തിരിച്ചുകൊണ്ടുപോയത്. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണു അന്തേവാസികളില്‍ ഭൂരിഭാഗവും. ഓരോ രാജ്യക്കാരെയും പ്രത്യേകകേന്ദ്രങ്ങളിലാണു പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യക്കാരുടെ തിരിച്ചുപോക്ക് അതാത് രാജ്യങ്ങളില്‍നിന്നുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതമായി നീളുകയാണ്. അയ്യായിരത്തോളം ഇന്ത്യക്കാരാണു വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇവിടെ പലയിടങ്ങളിലും കൊവിഡ് വൈറസ് ബാധ പടര്‍ന്നതായും റിപോര്‍ട്ടുണ്ട്. പല കേന്ദ്രങ്ങളിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha