കാത്തിരിപ്പിനൊടുവിൽ അവർ മടങ്ങിയെത്തുന്നു; വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും; യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണം ; അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണന
പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ അനുകൂല തീരുമാനം പെട്ടെന്നു തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു തീർന്നില്ല. ആ വെളിപ്പെടുത്തലുമായി കേന്ദ്രം എത്തിയിരിക്കുകയാണ് വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളിലാകും ഇവരുടെ മടക്കം എന്നാണ് നിലവിലെ വിവരം. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.
പ്രവാസികളുടെ മടക്കത്തിന് കേന്ദ്രസർക്കാർ പച്ചക്കൊടി വീശിയതോടെ നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാനായി തയ്യാറായി നിൽക്കുന്നത്. ഒരാഴ്ചക്കിടെ നാലുലക്ഷത്തി പതിമൂവായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കവഴി റജിസ്റ്റര്‍ ചെയ്തത്.പ്രത്യേക വിമാനങ്ങളും കപ്പല്‍ മാര്‍ഗവും ഇവരെ തിരികെ എത്തിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
എന്നാൽ ഇവരുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കർശന ഉപാധികളാണ് പുതുതായി മുന്നോട്ട് വെച്ചിരിക്കുന്നത്. മലയാളികൾക്ക് ഉൾപ്പെടെ കനത്ത തിരിച്ചടിയാകും പുതിയ നിർദ്ദേശം.
നിരവധി പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർക്കയിൽ രജിസ്റ്റർ ചെയ്തവരിൽ 61,009 പേര്‍ തൊഴിൽ നഷ്ടപ്പെട്ടവരാണ്. ഗര്‍ഭിണികള്‍ 9,827, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41,236, തൊഴില്‍ വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പേർ, വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയില്‍ മോചിതരായ 806പേർ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
അതേസമയം നോർക്കയിൽ രജിസ്ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവരേക്കാള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കന്നത് വിവിധ എംബസികളില്‍ തയ്യാറാക്കുന്ന പട്ടികയിലാണ്.
ഇത് പ്രകാരം 1.95 പേർക്ക് മാത്രമേ മടങ്ങാനാവൂയെന്നാണ് വിവരം. വീസാ കാലാവധി തീർന്നവർ, മറ്റ് രോഗങ്ങൾ കാരണം തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ എന്നിവർക്ക് മാത്രമേ ഉടൻ മടങ്ങിയെത്താൻ അനുമതി നൽകേണ്ടൂവെന്നാണ് കേന്ദ്രസർക്കാർ തിരുമാനമെന്നാണ് സൂചന. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംസ്ഥാനങ്ങൾ 14 ദിവസത്തെ ക്വാറന്റീൻ ഒരുക്കണം. ഇതുൾപ്പെടെ ഇവരെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾ സജ്ജീകരണം നടത്തിയാൽ മാത്രമേ യാത്രാ അനുമതി കേന്ദ്രം നൽകുകയുള്ളൂ. അതിനിടെ പ്രവാസികൾ തന്നെ ടിക്കറ്റ് തുക നൽകണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്.
എന്തായാലും മെയ് ഏഴ് മുതലാവും പ്രവാസികളെ മടക്കി കൊണ്ടു വരിക. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും പ്രവാസികളെ മടക്കി കൊണ്ടു വരിക. തിരികെ വരുന്നതിനുള്ള മാനദണ്ഡങ്ങളും തിരികെ കൊണ്ടു വരേണ്ടവരുടെ പട്ടികയും വിദേശകാര്യമന്ത്രാലയം തയ്യാറാക്കും. കൃത്യമായി സ്ക്രീനിംഗ് നടത്തി കൊവിഡ് രോഗലക്ഷണങ്ങളില്ല എന്നുറപ്പ് വരുത്തിയ ശേഷമായിരിക്കും പ്രവാസികളെ മടക്കി കൊണ്ടുവരിക.
https://www.facebook.com/Malayalivartha