Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

29 JUNE 2020 12:12 PM IST
മലയാളി വാര്‍ത്ത

കോവിഡ് -19 നെ തുടര്‍ന്ന് റദ്ദാക്കിയ യാത്രകളെല്ലാം പുനരാരംഭിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ പലരീതിയിലുള്ള നിയന്ത്രണങ്ങളാണ് വിവിധ രാജ്യങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുള്ളത്
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മുതല്‍ നാലുമണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ഒമാന്‍ വിമാനത്താവള കമ്പനി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദേശങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.

യാത്ര പുറപ്പെടുന്നവര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നടത്തുന്നതിനും ഇ-ടിക്കറ്റ് ഉപയോഗിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഒരു ഹാന്‍ഡ്ബാഗ് മാത്രമെ അനുവദിക്കുകയുള്ളൂ. ശരീര താപനില 38 ഡിഗ്രിയില്‍ അധികമുള്ളവരെ ആരോഗ്യ കേന്ദ്രത്തിലേക്ക് അയക്കും.
കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വിമാനത്താവളത്തില്‍ വരരുത്. വിമാനത്താവളത്തിലെത്തുന്നവരില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ യാത്ര അനുവദിക്കില്ല. വിമാനത്താവള ടെര്‍മിനലിനുള്ളിലുള്ള മുഴുവന്‍ സമയങ്ങളിലും യാത്രക്കാര്‍ മാസ്‌ക് ധരിക്കണം. യാത്രക്കാരെ മാത്രമാണ് ടെര്‍മിനലിന് ഉള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. പി.പി.ഇ കിറ്റുകള്‍ വിമാനത്തില്‍ വാങ്ങാന്‍ ലഭിക്കും.

എയര്‍പോര്‍ട്ട് സംവിധാനങ്ങളും ആളുകള്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങളും ഇടക്കിടെ ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും; അണുമുക്തമാക്കല്‍ പ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളില്‍ യാത്രക്കാര്‍ പ്രവേശിക്കരുത്; കൈകള്‍ ഇടക്ക് കഴുകണം; ടെര്‍മിനലിന്റെ വിവിധയിടങ്ങളില്‍ ലഭ്യമാക്കിയിരിക്കുന്ന സാനിറ്റൈസറുകള്‍ ഉപയോഗിക്കണം; വിമാനത്താവളത്തിന്റെ വിവിധ പ്രതലങ്ങളില്‍ പരമാവധി തൊടാതിരിക്കുക; ട്രോളികളും, ട്രേകളുമടക്കം ഉപകരണങ്ങള്‍ രോഗാണുമുക്തമാക്കിയിരിക്കും; മുഖാവരണങ്ങളും കൈയുറകളും നിശ്ചയിക്കപ്പെട്ട മാലിന്യപ്പെട്ടികളില്‍ മാത്രം ഉപേക്ഷിക്കുക; ചില സംവിധാനങ്ങള്‍ അടച്ചിട്ടിരിക്കും.

ഓണ്‍ലൈന്‍ ചെക്ക് ഇന്‍; സെല്‍ഫ് സര്‍വിസ് കിയോസ്‌ക്; ബാഗേജ് ഡ്രോപ്പ്; പാസഞ്ചര്‍ ബോര്‍ഡിങ് സംവിധാനം; കോണ്‍ടാക്ട്‌ലെസ് പേമെന്റ്
എന്തെങ്കിലും രേഖകള്‍ നല്‍കിയാല്‍ ശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യുക; ഇ-ഗേറ്റുകള്‍ കോവിഡ് കാലത്ത് പ്രവര്‍ത്തിക്കില്ല; കൈകൊണ്ടുള്ള പരിശോധന ഒഴിവാക്കാന്‍ എല്ലാ സാധനങ്ങളും ട്രേയില്‍ വെക്കുക; നിരോധിത സാധനങ്ങള്‍ കൈവശമില്ലെന്ന് ഉറപ്പാക്കുകയും വേണം.

റസ്‌റോറന്റുകളിലും കഫെകളിലും വാങ്ങിയ സാധനങ്ങള്‍ തിരിച്ചെടുക്കില്ല
ചില റീട്ടെയില്‍ മേഖലകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും; റസ്റ്റാറന്റുകളിലെ ഇരിപ്പിടങ്ങള്‍ കുറക്കും; ഭക്ഷണ-പാനീയങ്ങള്‍ വില്‍പന നടത്തുന്ന ഔട്ട്‌ലെറ്റുകളില്‍ പ്രത്യേക നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തും.
എല്ലാ സമയവും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുക; വിമാനത്താവളത്തിലുടനീളം പ്രൊട്ടക്ടിവ് സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്
വിമാനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക നടപടിക്രമങ്ങളാകും ഉണ്ടാവുക. ഇത് സംബന്ധിച്ച ഗ്രൗണ്ട് ജീവനക്കാരുടെയും വിമാന ജീവനക്കാരുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കണം. ടെര്‍മിനലില്‍ വിമാനം കാത്തിരിക്കുമ്പോഴും സാമൂഹിക അകലം പാലിക്കണം.
വന്നിറങ്ങുന്ന യാത്രക്കാര്‍ക്കും ശരീര താപനില പരിശോധന ഉണ്ടായിരിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തുടര്‍പരിശോധനകള്‍ക്ക് വിമാനത്താവള ക്ലിനിക്കിലേക്ക് പോകേണ്ടിവരും. എമിഗ്രേഷനില്‍ രേഖകള്‍ നല്‍കിയാല്‍ ശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യണം. ബാഗേജുകള്‍ എടുക്കുന്ന സ്ഥലത്ത് സാമൂഹിക അകലം പാലിക്കണം.
വിമാനത്താവള ടാക്‌സികള്‍ ഉണ്ടാകില്ല. സ്വീകരിക്കാന്‍ കൂടുതല്‍ ആളുകളെ അനുവദിക്കുകയുമില്ലെന്ന് 'നിങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ മുന്‍ഗണന'എന്ന് പേരിട്ടിരിക്കുന്ന നിര്‍ദേശങ്ങളില്‍ പറയുന്നു.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (3 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (3 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (3 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (4 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (4 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (4 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (5 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (5 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (5 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (7 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (7 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (7 hours ago)

Malayali Vartha Recommends