'പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്.. കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു... ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്...' ഷറഫുദീന്റെ ഓര്മയില് വിങ്ങി പ്രവാസലോകം
കൊറോണ വ്യാപനത്തിന്റെ മഹാമാരിക്കാലത്ത് പിറന്നനാട്ടിേലക്ക് പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു കുന്ദമംഗലം പിലാശ്ശേരി സ്വദേശി മേലേ മരുതേക്കാട്ടിൽ ഷറഫുദ്ദീൻ. ദുബൈയിൽനിന്ന് ഭാര്യക്കും പിഞ്ചു മകളോടുമൊപ്പം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനൊരുങ്ങവേ ഷറഫുദ്ദീൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം അതു തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.
കൂട്ടുകാർക്ക് സ്നേഹനിർഭരമായി അവനയച്ച വോയ്സ് മെസേജും അയച്ചിരുന്നു. ഒടുവിൽ ജന്മനാട്ടിലേക്ക് കാലുകുത്താൻ നിമിഷങ്ങൾ ബാക്കിയിരിക്കെ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയപ്പോൾ വീണുടഞ്ഞതിലൊന്ന് നാടിെൻറ പ്രിയങ്കരനായിരുന്ന ആ യുവാവിെൻറ ജീവിതവും കൂടിയാണ്. ഇതിനിടെ യുവാവിനെപറ്റി ഫേസ്ബുക്കിൽ സുഹൃത്ത് കുറിച്ച വാക്കുകൾ വൈറലാകുകയാണ്.
ഷാഫി പറക്കുളം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിെൻറ പൂർണരൂപം ഇങ്ങനെ:
എെൻറ കൂട്ടുകാരൻ ഷറഫു ഇന്നത്തെ ഫ്ലൈറ്റ് അപകടത്തിൽ മരണപ്പെട്ട വാർത്ത വളരെ വേദനയോടെയാണ് കേട്ടത്..
നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാൻ എന്റെ ഹോട്ടലിൽ വന്നിരുന്നു..
എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..
എന്തോ ഒരപകടം മുൻകൂട്ടി കണ്ടപോലെ..
പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്..
കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു...
ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്..
അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..
ആമീൻ യാ റബ്ബൽ ആലമീൻ
https://www.facebook.com/Malayalivartha