പ്രവാസ ലോകത്തെ ആകെ ഞെട്ടിച്ച് ആ സംഭവം; സാമ്പത്തികബാധ്യതയാണ് സാജനെ ആത്മഹത്യയിലേക്കു നയിച്ചത്, ണ്ണിൽ എന്തെങ്കിലും സംരംഭം തുടങ്ങി ജീവിക്കാൻ കഴിയാതെ ആ പ്രവാസി ചെയ്തത്, ആരും ഉത്തരവാദികളല്ല? ഹൃദയഭേതമായ ഒരു കുറിപ്പ്

ജീവനും ജീവിതവും അർപ്പിച്ചുകൊണ്ടാണ് ഓരോ പ്രവാസിയും പ്രവാസ ലോകത്ത് വിയർപ്പ് ഒഴുക്കുന്നത്. ഒരു ജീവിതം കെട്ടിപ്പടുക്കാൻ പെടാപാടുപെടുന്ന പ്രവാസികളെ അധികമാരും മനസ്സിലാക്കാറില്ല .എന്നാൽ ഒരുപാട് ദുരിതങ്ങളും കഷ്ടപ്പാടുകളും അവർ നിരന്തരം അനുഭവിക്കുന്നുണ്ട് . പ്രവാസ ലോകത്ത് കഷ്ട്ടപെട്ടതിന്റെ ഒരു വിഹിതവുമായി നാട്ടിൽ വന്ന് ഇനിയുള്ളകാലം സ്വന്തം മണ്ണിൽ എന്തെങ്കിലും സംരംഭം തുടങ്ങി ജീവിക്കാം എന്ന് ചിന്തിക്കുമ്പോഴാണ് നാട്ടിൽ ഓരോ പ്രതിബന്ധങ്ങൾ അവർക്ക് നേരിടേണ്ടി വരുന്നത് .അത്തരം ഒരു സംഭവം നമ്മൾ നേരത്തെ കേട്ടതാണ് .ആന്തൂരില്‍ പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്‌ത സംഭവം പ്രവാസ ലോകത്തെ ആകെ ഞെട്ടിച്ചിരുന്നു .എന്നാൽ ആ സംഭവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ആന്തൂരില്‍ പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആര്‍ക്കെതിരേയും പ്രേരണാക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സാമ്പത്തികബാധ്യതയും കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതും ആത്മഹത്യയ്‌ക്കു കാരണമായിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ. ശ്യാമള, സെക്രട്ടറി എന്നിവര്‍ക്ക് നേരിട്ടു പങ്കില്ലെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, സാജന്റെ ഉടമസ്‌ഥതയിലുള്ള കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ ഉദ്യോഗസ്‌ഥതലത്തില്‍ കാലതാമസമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.സാമ്പത്തികബാധ്യതയാണ് സാജനെ ആത്മഹത്യയിലേക്കു നയിച്ചത്. ഇതിനൊപ്പം കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതും ആത്മഹത്യയ്‌ക്കു കാരണമായിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അസ്വാഭാവികമരണത്തിന് വളപട്ടണം പോലീസാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. അതേസമയം, സി.പി.എം. എഴുതി നല്‍കിയ റിപ്പോര്‍ട്ടാണിതെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം കേസ് പുനരന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 2019 ജൂണ്‍ 18-നാണ് പ്രവാസി വ്യവസായി സാജന്‍ ആന്തൂരിലെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്‌തത്. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്‌ക്കതിരേ സാജന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വികസന വിരോധികൾ തന്റെ സ്വപ്ന പദ്ധതി തടസപ്പെടുത്തുന്നു എന്ന് സാജൻ ഡയറിയിൽ കുറിച്ചിട്ടുണ്ട്. പി ജയരാജൻ, കെ സുധാകരൻ, ജയിംസ് മാത്യു എം എൽ എ, തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം സി അശോക് കുമാർ എന്നിവർ സഹായിച്ചതായും ഡയറിയിൽ വ്യക്തമാക്കുന്നു. എന്നാൽ പി കെ ശ്യാമളയിലേക്ക് വിരൽ ചൂണ്ടുന്ന തരത്തില്‍ പേരോ പരാമർശങ്ങളോ ഡയറിയിൽ ഉണ്ടായിരുന്നില്ല.
നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, നഗരസഭ അധ്യക്ഷയെ രക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു . ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം. ഐജി തല അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കൾ സാജന്റെ കുടുംബത്തെ നേരത്തെ സന്ദർശിചിരുന്നു . 20 വർഷത്തോളമായി നൈജീരിയയിൽ ബിസിനസ് ചെയ്തു വരികയായിരുന്നു സാജൻ. ദിവസങ്ങൾക്ക് മുൻപാണ് തന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് സാജൻ ആത്മഹത്യ ചെയ്തത്. പതിനഞ്ച് കോടി രൂപ ചെലവഴിച്ചായിരുന്നു ആന്തൂരിൽ പാർത്ഥ കൺവെൻഷൻ സെന്റർ എന്ന പേരിൽ ഓഡിറ്റോറിയം നിർമ്മിച്ചത്. പ്രവർത്തനാനുമതിക്കായി പലതവണ നഗരസഭാ ചെയർപേഴ്‌സണെ സമീപിച്ചിട്ടും അനുമതി നൽകിയിരുന്നില്ല.
https://www.facebook.com/Malayalivartha
























