ദുബൈയുടെ തെരുവോരങ്ങളിൽ പ്രിയ കൂട്ടുകാരനെ തേടി അലയുകയാണ് സുഹൃത്തുക്കൾ; ജോലി നഷ്‌ടപ്പെട്ട് വർഷങ്ങൾക്ക് മുൻപ് നാട്ടിലേയ്ക്ക് പോയ ശേഷം തിരിച്ചെത്തിയ മലയാളി യുവാവിനെ ദുബായിൽ കാണാനില്ല, ചേനോത്ത് തുരുത്തുമ്മൽ ആഷിഖിനെ തിരഞ്ഞ് പ്രവാസികൾ

പ്രിയ കൂട്ടുകാരനെ തേടി ദുബൈയുടെ തെരുവോരങ്ങളിൽ അലയുകയാണ് സുഹൃത്തുക്കൾ. മാനസികമായി തളർന്ന അവനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ അവർ ഒപ്പം ഉണ്ടായിരുന്നു. ഇന്ന് പ്രിയ സുഹൃത്തിനായുള്ള പരക്കംപാച്ചിലിലാണ് സുഹൃത്തുക്കൾ. ജോലി നഷ്‌ടപ്പെട്ട് വർഷങ്ങൾക്ക് മുൻപ് നാട്ടിലേയ്ക്ക് പോയ ശേഷം തിരിച്ചെത്തിയ മലയാളി യുവാവിനെ ദുബായിൽ കാണാനില്ലെന്ന് പരാതി പ്രവാസലോകത്തെ ആകെ തന്നെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. ചേനോത്ത് തുരുത്തുമ്മൽ ആഷിഖി(31)നെയാണ് ശനിയാഴ്ച മുതൽ കാണാതായതെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കുകയുണ്ടായി.
അതേസമയം ദുബായ് ഇന്റർനാഷനൽ സിറ്റി പേർഷ്യ ക്ലസ്റ്ററിൽ താമസിച്ചിരുന്ന ആഷിഖ് ഉച്ചയ്ക്ക് ശേഷം മൂന്നിന് സുഹൃത്തിനോടൊപ്പം നടക്കാനായി പുറത്തിറങ്ങിയതായിരുന്നു. എന്നാൽ, മറന്നുപോയ മാസ്ക് എടുക്കാൻ മുറിയിലേയ്ക്ക് പോയ സുഹൃത്ത് തിരിച്ചെത്തിയപ്പോഴേയ്ക്കും ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന് സുഹൃത്ത് പറയുന്നത്. തന്റെ മൊബൈൽ ഫോണ്‍, പഴ്സ്, മറ്റു രേഖകളൊന്നും ആഷിഖ് കൊണ്ടുപോയിട്ടില്ല എന്നതാണ്.
നാല് വർഷത്തോളം അബുദാബി ഗ്യാസ് ആൻഡ് ഒായിൽ കമ്പനിയിൽ അസി.ടെക്നിഷ്യനായിരുന്ന ആഷിഖ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുകയായിരുന്നു. ഇതേതുടർന്ന് ബെംഗ്ലുരുവിൽ ജോലി ചെയ്തിരുന്നു. ഒക്ടോബർ 17നാണ് മികച്ച ജോലി തേടി വീണ്ടും യുഎഇയിലേക്ക് എത്തിയത്. ക്വാറന്റീൻ സമയം കഴിഞ്ഞ് അബുദാബിയിലേയ്ക്ക് പോകാനായിരുന്നു തീരുമാനമെന്ന് സുഹൃത്തായ സി.എ. അൽത്താഫ് വ്യക്തമാക്കുകയുണ്ടായി. ഇളംനീല നിറത്തിലുള്ള ഷർട്ടും കളർ ട്രാക്ക് പാന്റ്സുമായിരുന്നു പോകുമ്പോൾ ആഷിഖ് ധരിച്ചിരുന്നത്. കറുത്ത മാസ്കും ധരിച്ചിരുന്നു. പരിസരത്തെ സിസിടിവിയിൽ ആഷിഖ് കെട്ടിടത്തിനടുത്തുകൂടെ നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
അതോടൊപ്പം തന്നെ കുറച്ചുനാളായി ആശിഖ് ജോലിയില്ലാതെ പ്രയാസപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുകയുണ്ടായി. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ജോലി കണ്ടെത്തി നല്‍കാനായി ദുബായിലേക്ക് ആശിഖിനെ വിളിച്ചുവരുത്തിയത്. ദുബായിലെ സ്ഥലങ്ങളൊന്നും പരിചയമില്ലാത്തതിനാൽ തന്നെ ആശിഖിന്റെ കയ്യില്‍ പുറത്തുപോവുന്ന സമയത്ത് പണമോ മറ്റ് രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























