പ്രവാസികൾക്ക് ഇന്ത്യയുടെ കൊട്ട്; രാജ്യാന്തര യാത്രാവിമാന വിലക്ക് ഇന്ത്യ വീണ്ടും നീട്ടി, ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ വിമാനവിലക്ക് നീക്കാൻ കേന്ദ്രം ഇടപെടുമെന്ന പ്രതീക്ഷ മങ്ങി
മാസങ്ങളോളമായി തുടരുന്ന വിമാനവിലക്ക് ഇനി എന്ന് അവസാനിക്കുമെന്ന് കാത്തിരിക്കുകയാണ് പ്രവാസികൾ. ഇന്ത്യയിൽ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ നിരവധി ഗൾഫ് രാഷ്ട്രങ്ങളാണ് വിലക്ക് പ്രഖ്യാപിച്ചത്. ഈ ഒരു സാഹചര്യത്തിൽ കേന്ദ്രം ഇടപെടണമെന്ന് പ്രവാസികൾ ഒരേ സ്വരത്തിൽ പറയുംമ്പോഴും അന്ടരഷ്ട്രൻ വിമാനവിലക്ക് ഇന്ത്യ തന്നെ നീട്ടുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്...
കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടിയിരിക്കുകയാണ് ഇന്ത്യ. ഡയറക്ടറേറ്റ് ജനറൾ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ആണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 31വരെയാണ് രാജ്യാന്തര സർവീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടത്തിയതായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
രണ്ടാം തരംഗത്തിന്റെ അലയടികൾ മായും മുന്നേ തന്നെ കൊവിഡിന്‍റെ മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ ഇന്ത്യ എത്തിയിരിക്കുന്നത്. ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാല്‍ ആണ് വിലക്ക് നീട്ടിയിരിക്കുന്നത്. നേരത്തെ ജൂലായ് 31വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.അതോടൊപ്പം തന്നെ കഴിഞ്ഞവർഷം മാർച്ച് 23 മുതലാണ് കൊവിഡ് വ്യാപനത്തിന്‍റെ തോത് വര്‍ദ്ധിച്ചത്. അന്ന് മുതല്‍ രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. വന്ദേ ഭാരത് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. കൂടാതെ 27 രാജ്യങ്ങളിലേക്ക് യുഎസ്, യുകെ ഉൾപ്പടെ എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു.
അതോടൊപ്പം തന്നെ യാത്രാവിലക്ക് നീളുന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാറിന്‍റെ ഇടപെടല്‍ പ്രതീക്ഷിച്ച് പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നിരവധി പേര്‍ നാട്ടിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. അപ്രതീക്ഷിതമായി വന്ന വിലക്ക് മൂലം നാട്ടില്‍ കുടുങ്ങിയ പലര്‍ക്കും തിരിച്ച് പോകാന്‍ സാധിക്കാതെ വന്നിരിക്കുന്നു. പലരുടേയും ജോലി നഷ്ടപെടും എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
കൂടാതെ വിവിധ സംഘടനകൾ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇന്ത്യൻ കോൺസുലേറ്റിനും പരാതികള്‍ കെെമാറിയിട്ടുമുണ്ട്. കേരളത്തിലെ സംഘടന പ്രതിനിധികൾ വിദേശകാര്യ മന്ത്രിക്ക് നേരിട്ട് നിവേദനം ഡല്‍ഹിയില്‍ എത്തി നല്‍കിയിരിക്കുകയാണ്. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ തന്നെ പ്രവാസികള്‍ക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ വരുന്നതാണ്. യാത്രാവിലക്ക് എത്രയും വേഗത്തിൽ നീക്കാനാണ് ആഗ്രഹമെന്നും ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് യുഎഇ അധികൃതര്‍ അറിയിച്ചതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha