കേരളത്തെ ഭീതിയിലാക്കിയ കരിപ്പൂര്‍ വിമാനാപകടത്തിന് ഇന്ന് ഒരു വയസ്സ്! ഒരു വർഷം പിന്നിടുമ്പോഴും അപകടകാരണം വ്യക്തമാക്കാതെ ഉദ്യോഗസ്ഥർ, എയർ ഇന്ത്യയുടെ നഷ്ടപരിഹാരം കിട്ടിയത് 79 പേര്‍ക്കു മാത്രം: സർക്കാരിന്റെ ചികിത്സാ സഹായം ഇന്നും വെറും വാഗ്ദാനം

സംസ്ഥാനത്തെ ഞെട്ടിച്ച കരിപ്പൂര്‍ വിമാന ദുരന്തം കഴിഞ്ഞിട്ട് ഒരുവർഷം പിന്നിടുകയാണ്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വിലയ വിമാന അപകടത്തിനാണ് കഴിഞ്ഞ ആഗസ്റ്റ് 7 ന് കരിപ്പൂര്‍ സാക്ഷിയായത്. കോവിഡ് മഹാമാരിയിൽ നിന്നും ജീവൻ രക്ഷിച്ച് ജന്മനാട്ടിലേക്ക് അഭയം തേടി എത്തിയവരാണ് അപകടത്തിൽപെട്ട നൂറോളം പേരും. 21 പേരുടെ ജീവന് അപഹരിച്ച അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.
2020 ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ വിമാന ദുരന്തം. 84 യാത്രക്കാരുമായി ദുബായില്‍നിന്ന് പറന്നിറങ്ങിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് 1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗം പത്താം നമ്പര്‍ റണ്‍വേയിലാണ് ലാന്‍ഡിങ്ങിന് അനുമതി നല്‍കിയത്.
വിമാനം 13-ാം റണ്‍വേയിലാണ് ലാന്‍ഡ് ചെയ്തത്. പ്രതീക്ഷകളും, സ്വപ്നങ്ങളുമായി 184 പേര്, കൂടെ 6 ജീവനക്കാരും. ലാന്റിങ്ങനായുള്ള പൈലറ്റിന്റെ ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു. വീണ്ടും വിമാനം കരിപ്പൂരിന്റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാന്‍ഡിങ്ങിനിടെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. ബാരിക്കേഡും മറികടന്ന് വിമാനം താഴ്ചയിലേക്ക് നിലം പതിച്ചു. വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ് അടക്കം 21 പേര് മരിച്ചു. 122 പേര്‍ക്ക് പരിക്കേറ്റു.
അപകടകാരണം പഠിക്കാന്‍ എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഇത് വരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം വൈകുകയാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പൂര്‍ണമായി വിതരണം ചെയ്തിട്ടുമില്ല.
79 പേര്‍ക്കു മാത്രമാണ് പൂര്‍ണ നഷ്ടപരിഹാരം ലഭിച്ചത്. 79 പേര്‍ക്കായി 65.5 കോടി രൂപ എയര്‍ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരമായി നല്കി. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരുടെ ചികിത്സ പൂര്‍ത്തിയാകാത്തതും, എയര്‍ ഇന്ത്യ എക്സ്പ്രസ് നല്കിയ സമ്മതപത്രം പലരും തിരിച്ചുനല്‍കാത്തതുമാണ് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാവാത്തതിന് കാരണമെന്നാണ് സൂചന.
കോവിഡ് രോഗഭീതിയിലും നാട്ടുകാരുടെയും പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ജീവന് മറന്ന രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. എന്നാല്‍ മഴയും മഞ്ഞുമാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പൈലറ്റിന്റെ ആദ്യ ലാന്‍ഡിങ് ശ്രമം പാളിയെന്നും രണ്ടാം ശ്രമത്തിലാണ് അപകടമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ദുരന്തം നടന്നിട്ട് ഒരു വര്‍ഷമായിട്ടും സര്‍ക്കാരിന്റെ ചികിത്സ സഹായം ഇന്നും വാഗ്ദാനം മാത്രമായി അവശേഷിക്കുകണെന്നാണ് അപകടത്തില്‍പ്പെട്ടവര്‍ അവകാശപ്പെടുന്നത്. വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാരില്‍ പലരും വിവിധതരം ആരോഗ്യപ്രശ്നങ്ങളുടെ പിടിയിൽ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ജോലി നഷ്ടമായവരും വര്‍ഷങ്ങളോളം ചികിത്സ തുടരേണ്ടവരും ഇക്കൂട്ടത്തിലുണ്ട്.
അപകടത്തില്‍ പരിക്കേറ്റ തോട്ടുമുക്കം സ്വദേശി കാക്കീരി ഷരീഫ നാസറിന് വേദനകളും അസ്വസ്ഥതകളും ഇപ്പോഴും തുടരുന്നുണ്ട്. ശരീര വേദന, സമനില നഷ്ടപ്പെടുക, മാനസിക അസ്വസ്ഥത എന്നിവ കാരണം ഇപ്പോഴും ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഇവര്‍.
വിമാന യാത്ര ഇന്‍ഷുറന്‍സ് പ്രകാരം ഒരു കോടി രൂപയെങ്കിലും ലഭിക്കുന്നതിന് പകരമായി എയര്‍ ഇന്ത്യ ഏജന്റ് വഴി പത്തും പതിനഞ്ചും ലക്ഷം തന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും ഭാര്യ മാനസിക അസ്വസ്ഥതതകള്‍ കാണിക്കുന്നുണ്ടെന്നും ശരീരം നേരെ നില്‍ക്കുന്നിലെന്നും നാലിലധികം ആശുപത്രികളില്‍ വ്യത്യസ്ത രോഗത്തിന് ചികിത്സിക്കുകയാണെന്നും ഭര്‍ത്താവ് നാസര്‍ പറയുന്നു.
വിമാനാപകടത്തില്‍ പാസ്പോര്‍ട്ടും പണവുമടങ്ങുന്ന സാധനങ്ങള്‍ നഷ്ടപെട്ട വകയില്‍ രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ട്ടവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് കൊണ്ടോട്ടി ആശുപത്രിയിലും പിന്നീട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇതുവരെ അസുഖം ഭേദമായിട്ടില്ല. ശരിയായ നഷ്ടപരിഹാരം ലഭിക്കാന്‍ നിയമവഴി സ്വീകരിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് ഈ കുടുംബം.
ഇതേ അവസ്ഥ തന്നെയാണ് പൂക്കോട്ടുംപാടം കൂറ്റമ്പാറ സ്വദേശി നീലാമ്പ്ര ഫിര്‍ദൗസിന്റെ ഭാര്യ ഷാദിയ നവാല്‍. അപകടം നടന്ന സമയത്തുണ്ടായ കാതടപ്പിക്കുന്ന ശബ്ദം കേള്‍വിയെ ബാധിച്ചു. സീറ്റ് ബെൽറ്റ് മുറുകി രക്തം കട്ടപിടിച്ചതിന്റെ പാടുകള്‍ വളരെക്കാലം പ്രയാസമുണ്ടാക്കി.
കാഴ്ച തകരാറിനും ഇടുപ്പ് വേദനക്കും അപകടം കാരണമായി. ഉറക്കമില്ലായ്മയും മറ്റും ഷാദിയയെയും മകന് ആദം ഫിര്‍ദൗസിനെയും ഇപ്പോഴും അലട്ടുന്നു. 2020 ഫെബ്രുവരിയിലാണ് അബൂദബിയിലുള്ള ഭര്‍ത്താവ് ഫിര്ദൗസിെന്റ അടുത്തേക്ക് പോയത്. നാട്ടിലേക്ക് മടങ്ങുേമ്ബാഴായിരുന്നു ദുരന്തം. വിമാനത്തിെന്റ പിന്‍ഭാഗത്തെ സീറ്റിലായിരുന്നതിനാല്‍ സംഭവം നടന്നയുടന്‍ കാര്യമായ പരിക്കൊന്നും കണ്ടിരുന്നില്ല.
ഇടിയുടെ ആഘാതത്തില്‍ ഷാദിയയുടെ നെറ്റിക്ക് വേദന മാത്രമാണ് അന്ന് അനുഭവപ്പെട്ടത്. ആറു മാസം മുമ്പ് ഭര്‍ത്താവിെന്റ അടുത്തേക്ക് പോയ ഷാദിയ ഈ മാസം നാട്ടില്‍ തിരിച്ചെത്തും. അപകടവുമായി ബന്ധപ്പെട്ട് കാര്യമായ ആനുകൂല്യങ്ങളൊന്നും ഇതുവരെയും ഇവര്‍ക്കും ലഭ്യമായിട്ടില്ലെന്ന് സഹോദരന് ഷാഹിദ് ഫാറൂഖി പറയുന്നു.
ദുരന്തത്തിെൻറ ഓർമ പുതുക്കാൻ പരിക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും വാർഷികദിനമായ ആഗസ്റ്റ് ഏഴിന് ഒരിക്കൽകൂടി കരിപ്പൂരിലെത്തും. വിമാനാപകടം നടന്ന സ്ഥലത്തുതന്നെയാണ് ഇവർ സംഗമിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന പരിപാടിയിൽ എം.കെ. രാഘവൻ എം.പി, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവർ പങ്കെടുക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, ശശി തരൂർ എം.പി അടക്കമുള്ളവർ ഓൺലൈനായും സംബന്ധിക്കും.
https://www.facebook.com/Malayalivartha



























