എവിടെ ഒളിച്ചാലും അവനെ എടുക്കും! തട്ടി കൊണ്ട് പോയതും ക്രൂരമായിമർദ്ദിച്ചതും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാൻ നിര്ബന്ധിപ്പിച്ചതും സഹപാഠിയായ പെണ്‍കുട്ടിയോട് ചാറ്റ് ചെയ്തതിന്; കഞ്ചാവ് സംഘത്തെ ഭയന്ന് പൂനയിലെ ബന്ധുവിന്റെ ഹോട്ടലിലേക്ക് രക്ഷപെട്ടപ്പോൾ സംഘം അവിടെയും പിന്തുടർന്ന് കൂടി!! അവിടേയും നില്ക്കാൻ കഴിയാതെ വന്നതോടെ നാട്ടിലേക്ക്, കാസർകോഡ് പ്ലസ്‌വൺ വിദ്യാർത്ഥിക്ക് സംഭവിച്ചത്

കഞ്ചാവ് സംഘത്തിന്റെ വധ ഭീഷണി പ്ലസ് വൺ വിദ്യാർത്ഥിക്ക്. പരാതിയുമായി കുടുംബം രംഗത്ത്... ധര്‍മ്മതട്ക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ ആണ് പൈവളികയിലെ അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് സംഘം വധഭീഷണി മുഴക്കിയിരിക്കുന്നത്.
കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു... കുഡാല്‍മേര്‍ക്കളയിലെ ബാപുഞിയുടെ മകന്‍ മുഹമ്മേദ് ദില്‍ഷാദിനാണ് വധഭീഷണി. പൈവളികയിലെ പലചരക്ക് കടയില്‍ ജോലി ചെയ്തു വരവേയാണ് കഞ്ചാവ് സംഘ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിക്കാന്‍ ആവശ്യപെട്ട് ക്രൂരമായി മര്‍ദിച്ചത്. സംഘത്തെ ഭയന്ന് ദില്‍ഷാദ് പൂനയിലെ ബന്ധുവിന്റെ ഹോട്ടലില്‍ ജോലിക്ക് പോയെങ്കിലും കഞ്ചാവ് സംഘം പിന്തുടരുകയായിരുന്നു വെന്ന് പരാതിയിൽ പറയുന്നുണ്ട്.
ദിൽഷാദ് സഹപാഠിയായ പെണ്‍കുട്ടിയോട് ചാറ്റ് ചെയ്തത് സംഘത്തിലെ യുവാവ് ചോദ്യം ചെയ്തതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. മാത്രമല്ല കഞ്ചാവ് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ നിർബന്ധിക്കുകയായിരുന്നു. സാധിക്കില്ലെന്ന് പ്ലസ് വണ്‍കാരന്‍ എതിര്‍ത്തപ്പോള്‍ വീണ്ടും ക്രൂരമായ മര്‍ദ്ദനം.
വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസില്‍ പരാതിയുമായി മാതാപിതാക്കള്‍ എത്തിയതോടെ ഭയന്ന യുവാക്കള്‍ വിദ്യാര്‍ത്ഥിയെ വിട്ടയച്ചു. തുടര്‍ന്നും ഭീഷണി ഉണ്ടായപ്പോള്‍ പിതൃ സഹോദരനോടൊപ്പം പൂണെയിലേക്ക് വണ്ടികയറി. കലിയടങ്ങാത്ത അര്‍ഷാദ് പൂണെയിലേക്ക് വിദ്യാര്‍ത്ഥിയുടെ പിന്നാലെ വെച്ച് പിടിച്ചു. ഇവിടെ നിന്ന് പിതൃ സഹോദരന്റെ ഫോണില്‍ വിളിക്കുകയും അവനെ 'എടുക്കും ' മെന്ന് ഭീഷണിപെടുത്തി.
ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയായ 21 കാരനായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം പൂനയില്‍ എത്തിയും ഭീഷണി തുടര്‍ന്നതോടെ ഭയന്ന് വീണ്ടും പൂനയില്‍ നിന്ന് കാസര്‍കോട്ടേക്ക് മടങ്ങി വന്ന് ഡി വൈ എസ് പിയുടെ മുന്നില്‍ വിദ്യാര്‍ത്ഥി അഭയം പ്രാപിക്കുകയായിരുന്നു . യുവാവിന്റെ ഭീഷണി ഫോണ്‍ കോളുകളും മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് കാസറകൊട് ഡിവൈഎസ്‌പി ബാലകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























