കൊടിയ പീഡനങ്ങളെ തുടർന്ന് യെമൻ പൗരനെ കൊന്ന് 110 കഷണങ്ങളായി വെട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ച നിമിഷ പ്രിയയ്ക്ക് ഇനി പ്രതീക്ഷയുടെ നാളുകള്‍:- മോചന ചര്‍ച്ചകള്‍ക്കിടെ യമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചേക്കുമെന്ന് സൂചനകൾ: തുക കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സേവ് നിമിഷ പ്രവര്‍ത്തകര്‍- നിമിഷയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ ഭർത്താവും മകളും..

നഴ്സായി ജോലി ചെയ്യുന്നതിനിടെ യെമന്‍ പൗരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലറയില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയേറുന്നു. ബ്ലഡ് മണി സ്വീകരിക്കാന്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. രണ്ട് ലക്ഷം യുഎസ് ഡോളറാണ് ബ്ലഡ് മണിയായി കുടുംബം ആവശ്യപ്പെടുന്നത്.
പക്ഷെ ഇത്രയും ഭീമമായ തുക ഇരുപത് ദിവസത്തിനുള്ളില്‍ ബ്ലഡ് മണി നല്‍കേണ്ടിവരും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സേവ് നിമിഷ പ്രവര്‍ത്തകര്‍. യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി.
അതിനെതിരെ അവര്‍ നല്‍കിയ അപ്പീല്‍ നേരത്തെ തള്ളുകയും ചെയ്തിരുന്നു. പിന്നീട് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നടത്തിയ ചര്‍ച്ചയില്‍ ബ്ലഡ് മണി സ്വീകരിക്കാന്‍ അവര്‍ തയാറായത്. കുടുംബത്തിന് പുറമെ മരിച്ച യമന്‍ യുവാവിന്റെ ഗോത്ര വിഭാഗം കൂടി ഇതിന് അംഗീകാരം നല്‍കേണ്ടതായിരുന്നു വലിയ വെല്ലുവിളി. എന്നാല്‍ മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് കുടുംബത്തെ സമീപിച്ചത്. കുടുംബം കൂടി സമ്മതം അറിയിച്ചതോടെയാണ് മോചനത്തില്‍ പ്രതിക്ഷയേറിയത്.
പാലക്കോട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ. ഭര്‍ത്താവായ യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ വെട്ടിനുറുക്കി 110 കഷണങ്ങളാക്കി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍.കേസ് ഇനി സെപ്റ്റംബറില്‍ പരിഗണിക്കും.
മോചനത്തിന് കോടതിയുടെ അനുകൂല തീരുമാനം കൂടി വേണ്ടിവരും. ആദ്യ ഘട്ടത്തില്‍ മോചനം സാധ്യമായില്ലെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചിരുന്നു. നിയമപരമായി യെമന്‍ ഭരണകൂടവുമായി ഇടപെടാന്‍ സാധിക്കാത്തതും ലക്ഷ്യത്തിനു തിരിച്ചടിയാണ്.
നിമിഷപ്രിയയുടെ അപ്പീല്‍ പരിഗണിക്കുന്ന ക്രിമിനല്‍ പ്രത്യേക കോടതി ഇന്നലെ കേസ് പരിഗണിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സുപ്രീം കോടതിക്കു മാത്രമേ അപ്പീല്‍ പരിഗണിക്കാന്‍ സാധിക്കൂ എന്ന നിമിഷപ്രിയയുടെ അഭിഭാഷകന്റെ വാദത്തെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നിര്‍ത്തി വച്ചിട്ടുണ്ട്.
കേസ് സുപ്രീം കോടതിയിലേക്കു റഫര്‍ ചെയ്യാനുള്ള അഭ്യര്‍ത്ഥന കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും. ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിര്‍ബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്.
2011 ജൂൺ 12നായിരുന്നു നിമിഷയും ടോമിയുമായുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ച് യെമനിലേക്ക് പോയി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നിമിഷയും ഭർത്താവ് ടോമിയും മകളും നാട്ടിൽ വന്നത്. വർഷങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ ഇരുവരോടൊപ്പം യെമൻ പൗരനായ യുവാവുമുണ്ടായിരുന്നു. അന്ന് നാട്ടിലെത്തിയ യെമൻ സ്വദേശിയെയായിരുന്നു നിമിഷ കൊലപ്പെടുത്തിയത്.
യെമനില്‍ തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്‌സ് ആയ നിമിഷപ്രിയ. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാല്‍ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.
യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ എഴുതി യുവതി കത്തയച്ചതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. യെമനിലെ അല്‍ദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ വാട്ടർടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. ദുര്‍ഗന്ധം വമിക്കുന്നതായി സമീപവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരിക്കുന്നില്ലെന്നും ലിവിങ് ടുഗെദര്‍ ബന്ധമായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ സംഭവത്തില്‍ അറസ്റ്റിലായ നിമിഷയെ വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിച്ചു.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നല്‍കാന്‍ യമനിലെ മാരിബ് ആസ്ഥാനമായ എന്‍ജിഒയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായാണ് വിവരം. സഹായം തേടിയുള്ള നിമിഷയുടെ കത്ത് പുറത്തുവന്നതോടെയാണ് ജനപ്രതിനിധികളും ഇതില്‍ ഇടപെടുന്നത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് ഇടുക്കി എംപി ജോയ്സ് ജോര്‍ജ് കത്ത് നല്‍കി.
എംബസി മുഖേന കേസ് പരിശോധിക്കാമെന്നാണ് മന്ത്രാലയത്തില്‍ നിന്ന് എംപിക്ക് ലഭിച്ച മറുപടി. നെന്മാറ എംഎല്‍എ കെ.ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പ്രകാരം നോര്‍ക്ക മുഖേന മുഖ്യമന്ത്രിയുടെ ഓഫീസും ഇവരെ സഹായിക്കാന്‍ കഴിയുമോ എന്ന സാധ്യത ആരായുകയാണ്.
https://www.facebook.com/Malayalivartha



























