സീറ്റ് ശേഷി വർദ്ധിപ്പിക്കാനുള്ള തീരുമാനവുമായി സൗദി എയർലൈൻസ്; സെപ്റ്റംബർ മാസം മുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കും; ഉറ്റുനോക്കി പ്രവാസലോകം

സെപ്റ്റംബർ മാസം മുതൽ സൗദി എയർലൈൻസിന്റെ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ്. ആഭ്യന്തര വിമാനങ്ങളുടെ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് സൗദി എയർലൈൻസ് കടക്കുകയാണ്. സൗദി എയർലൈൻസ് അറിയിച്ചിരിക്കുന്നത് വിമാനത്തിന്റെ ക്യാബിനുള്ളിലെ മുഴുവൻ സീറ്റ് ശേഷിയും ഉപയോഗിക്കുമെന്നാണ്.
സീറ്റ് ശേഷി വർദ്ധിപ്പിക്കാനുള്ള തീരുമാനം സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ അംഗീകാരം കിട്ടിയതിനുശേഷമായിരുന്നു എടുത്തത് . ആഭ്യന്തര വിമാനങ്ങളിലെ സീറ്റ് ശേഷി 52%മാണ് എന്ന താണ് ശ്രദ്ധേയ മായ കാര്യം.
ഫ്ളൈറ്റ് ഷെഡ്യൂളും സീറ്റ് ശേഷിയും സ്ഥിരമായി അവലോകനം ചെയ്യുകയും പ്രവർത്തന ആവശ്യകതകൾക്ക് അനുസൃതമായി വർദ്ധനവ് അംഗീകരിക്കുകയും ചെയ്യുന്ന ചുമതല ഒരു പ്രത്യേക വിഭാഗത്തിന്റെ കീഴിലാണ് ഇപ്പോൾ ഉള്ളത്.
സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള നിലവിലെ സൗദി ആഭ്യന്തര വിമാനങ്ങളുടെ പ്രതിവാര സീറ്റ് ശേഷി 245,000 ആണ്. എന്നാൽ മുഴുവൻ സീറ്റ് ശേഷി ഉപയോഗിക്കുന്നതോടെ ശേഷി 372,000 -ലധികം സീറ്റുകളായി ഉയരുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.
അതേ സമയം സൗദിയിൽനിന്ന് കോവിഡ് വാക്സിനെടുത്ത താമസവിസക്കാർക്ക് തിരികെയെത്താൻ അനുമതി നൽകിക്കൊണ്ടുള്ള തീരുമാനം സൗദി അറിയിച്ചിരുന്നു. ഇത്തരത്തിൽ വാക്സിൻ എടുത്തവർക്ക് മറ്റ് രാജ്യങ്ങളിൽ 14 ദിവസം കഴിയാതെ നേരിട്ട് ഇന്ത്യയിൽനിന്ന് സൗദിയിലെത്താൻ കഴിയും.
സൗദി വിദേശകാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് എംബസികൾക്കും കോൺസുലേറ്റുകൾക്കും അറിയിപ്പ് നൽകിയിരുന്നു . മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് സൗദി പ്രവാസികൾക്ക് വളരെ അധികം സന്തോഷം നൽകുന്ന ഒരു തീരുമാനമാണ് അറിയിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് സൗദി വിദേശ കാര്യമന്ത്രാലയം എംബസികൾക്ക് സർക്കുലർ അയച്ചിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























