ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ്; കൂടാതെ തിരുവനന്തപുരത്തെ ലുലുമാള്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് യൂസഫലി എത്തിയതെന്ന് സൂചന, കല്യാണ്‍ മാര്‍ഗില്‍ മോദിയോടൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍...
പ്രവാസികൾക്ക് എന്നും കാണപ്പെടുന്ന ദൈവമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ഒട്ടുമിക്കപ്പോഴും കൈത്താങ്ങായി ഏവരെയും സഹായിക്കാൻ യൂസഫലി എത്താറുണ്ട്. അത്തരത്തിൽ ഒട്ടനവധി വാർത്തകളാണ് നാം കേൾക്കുന്നത്. യുഎഇയിൽ യുസഫലിയെക്കൊണ്ട് ചെയ്യാൻ കഴിയാത്തത് ഒന്നുമില്ല. അങ്ങനെ ഒന്നുമില്ലായ്മയിൽ നിന്നും കെട്ടിപ്പടുത്തതെല്ലാം പാവങ്ങളെ സഹായിക്കാനും അദ്ദേഹം മറന്നില്ല. കേരളത്തെയും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാൾ ആയ ലുലു മാൾ അവസാനഘട്ട ഒരുക്കത്തിലാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയും യുസഫലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് പല ചർച്ചകളിലേക്കും എത്തുകയാണ്....
രാജ്യത്തെ പുരോഗതിയിൽ കൈകോർക്കാൻ പുതിയ നീക്കങ്ങളാണ് നടക്കുന്നത്. ബംഗളൂരുവില്‍ പുതിയ മാള്‍. അതിന് ശേഷം പോയി കണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയായിരുന്നു. ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കുകയുണ്ടായി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒട്ടനവധി കാര്യങ്ങളാണ് ചർച്ച ചെയ്‍തത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിക്കുകയായിരുന്നു. കൂടാതെ തിരുവനന്തപുരത്തെ ലുലുമാള്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് യൂസഫലി എത്തിയതെന്നും സൂചനകളുണ്ട്. ലക്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോപ്പിങ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകും. ഇതിനായി 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയിൽ മാത്രം നടത്തിയത്. കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ വിവിധ ഉത്തേജക പദ്ധതികൾ നടപ്പിലാക്കിയതിലൂടെ വാണിജ്യ വ്യവസായ ലോകം പുത്തനുണർവ്വാണു കൈവരിച്ചതെന്നും പ്രധാനമന്ത്രിയോടു വ്യക്തമാക്കുകയായിരുന്നു. പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്തു കൂടുതലായി മുതൽ മുടക്കാൻ തയാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സർക്കാരിന്റെ പുതിയ നയമാണ് എന്നും അധീരം പറഞ്ഞു.
കൂടാതെ ലുലു ഗ്രൂപ്പിന്റെ പദ്ധതികളിൽ തിരുവനന്തപുരത്തേത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാളാണ്. ഇതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ എത്തിക്കാനാണ് യൂസഫലിയുടെ ലക്ഷ്യം. ഇക്കാര്യം മോദിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ജനുവരിയില്‍ മാള്‍ തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ മാളിന്റെ പ്രത്യേകതകള്‍ മോദിയെ പ്രത്യേകം ബോധ്യപ്പെടുത്തിയതായും സൂചനയുണ്ട്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ആയതിനാൽ തന്നെ തിരുവനന്തപുരത്തെ മാള്‍ ഉദ്ഘാടനത്തിന് മോദി എത്തുമോ എന്ന കാര്യത്തില്‍ ദിവസങ്ങള്‍ക്ക് അകം വ്യക്തത വരുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
രാജ്യത്തെ ഭക്ഷ്യ സംസ്കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. നോയിഡയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഉത്തർ പ്രദേശ് സർക്കാരാണ് ഇതിനാവശ്യമായ സ്ഥലം അനുവദിച്ചത് തന്നെ. കശ്‌മീരിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരം. കശ്‌മീർ ഉൽപ്പന്നങ്ങൾക്കു മികച്ച ആവശ്യകതയാണ് ഗൾഫ് നാടുകളിലുള്ളത്. ഗുജറാത്തിൽ പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം, ഹൈപ്പർമാർക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായും സൂചനയുണ്ട്.
അതേസമയം പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കർഷകർക്ക് തങ്ങളുടെ വിളകൾക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. ഇക്കാര്യം ഉറപ്പാക്കുന്നത് കർഷകരിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തതു. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുകയുണ്ടായി.
https://www.facebook.com/Malayalivartha