ഒറ്റദിവസം എഴുപതിനായിരം രോഗികൾ ബ്രിട്ടനിൽ ഒമൈക്രോൺ പിടിമുറുക്കുന്നു മരണ സംഖ്യ ഉയർന്നേക്കുമെന്ന് പ്രവാസികൾക്ക് ആശങ്ക

കോവിഡ് വകഭേദമായ ഒമൈക്രോൺ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകൾ ശരിവയ്ക്കുന്ന തരത്തിലാണ് രോഗ വ്യാപനം ഉണ്ടാകുന്നത്, ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ശൈത്യകാലം കനക്കുന്നതോടെ വീണ്ടുമൊരു കോവിഡ് തരംഗത്തിന് ബ്രിട്ടൻ ഇരയാകുമെന്ന് നേരത്തെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകൾ. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 78,610 പേർക്കാണ്. കേസുകൾ കൂടിയതോടെ ചികിൽസതേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. 7673 പേരാണ് വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ ചികിൽസയിലുള്ളത്.
കേസുകൾ വർധിക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നില്ല എന്നതാണ് ആശ്വാസകരമായ കാര്യം. വാക്സിനേഷന്റെ ബലത്തിലാണ് ബ്രിട്ടൻ പുതിയ തരംഗത്തെ അതിജീവിക്കുന്നത്. രാജ്യത്തെ 12 വയസിനു മുകളിലുള്ള 89 ശതമാനം പേരും ഒരു ഡോസെങ്കിലും വാക്സീനെടുത്തവരാണ്. ഇതിൽതന്നെ 82 ശതമാനം പേരും രണ്ടുഡോസ് സ്വീകരിച്ചവരും. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടിയും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുണ്ട്. 43 ശതമാനം പേർക്ക് ബൂസ്റ്റർ ഡോസും നൽകിക്കഴിഞ്ഞു. ലോകമെങ്ങും ഒമിക്രോണിന്റെ പേരിൽ അനാവശ്യമായ ആശങ്ക പടരുമ്പോഴും ഒട്ടേറെ ഒമിക്രോൺ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട ബ്രിട്ടനിൽ ഇതിന്റെ പേരിൽ പ്രത്യേകം ആശങ്കയില്ല. ബൂസ്റ്റർ ഡോസിലൂടെ ഒമിക്രോണിന്റെ ഭീഷണിയെയും മറികടക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ജനുവരിയിലാണ് ഇതിന് മുന്‍പ് റെക്കോര്‍ഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്നേദിവസത്തെ അപേക്ഷിച്ച് ഇത്തവണ പതിനായിരം കേസുകള്‍ കൂടുതലാണ്. വരുംദിവസങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരാനാണ് സാധ്യതയെന്ന് ബ്രിട്ടീഷ് ആരോഗ്യവിഭാഗം അറിയിച്ചു. ഇതുവരെ ബ്രിട്ടനില്‍ 1.1 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.7 കോടിയാണ് ബ്രിട്ടനിലെ ജനസംഖ്യ. ഡെല്‍റ്റയ്ക്ക് പുറമേ ഒമൈക്രോണ്‍ കേസുകളും ബ്രിട്ടനില്‍ വര്‍ധിക്കുകയാണ്. ജനുവരി പകുതിയോടെ യൂറോപ്പ് ഒമൈക്രോണിന്റെ പിടിയിലാവുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ആദ്യ ഒമൈക്രോൺ മരണം യുകെയിൽ സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട് . പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഈ ആഴ്‌ച മുതൽ ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ നൽകാനിരിക്കെയാണ് ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്. ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഒമൈക്രോൺ വേഗത്തിൽ വ്യാപിക്കുമെന്നും നിലവിലുള്ള വാക്‌സിനുകൾക്ക് പ്രതിരോധിക്കാൻ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.എന്നാൽ ഒമൈക്രോൺ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഡെല്‍റ്റ വേരിയന്റിന്റെ ഏറ്റവും മാരകമായ രൂപമാണ് ഒമൈക്രോണ്‍ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതുവരെ ലോകാരോഗ്യ സംഘടന പട്ടികയില്‍ കൊണ്ടുവന്നിട്ടുള്ള വേരിയന്റുകളേക്കാള്‍ എത്രയോ മടങ്ങ് പ്രഹരശേഷിയാണ് ഈ വൈറസിനുള്ളത്. വ്യാപകമായി ഇത് എല്ലാ രാജ്യങ്ങളിലുമെത്തും. അതിവേഗം പടരാനുള്ള കഴിവുണ്ട് ഈ ഒമൈക്രോണിന്. അന്‍പതിലേറെ തവണ ജനിതക മാറ്റം വന്നുവെന്നത് ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. അത് വഴി വാക്‌സിന്റെ പ്രതിരോധ ശേഷി വരെ തകരുമെന്നാണ് ഭയം. ഇപ്പോഴത്തെ വാക്‌സിന് ഇത്രയും മാറ്റമുണ്ടായിട്ടുള്ള വൈറസിനെ തടയാനാവില്ലെന്ന് കരുതുന്നുവരുണ്ട്.ആശങ്കപ്പെടുത്തുന്ന വകഭേദമായിട്ടാണ് ഒമൈക്രോണിനെ ലോകാരോഗ്യ സംഘടന കാണുന്നത്.
https://www.facebook.com/Malayalivartha



























