ഇൻസ്റ്റാഗ്രാം പരിചയത്തിൽ പെൺകുട്ടിയുടെ വീട്ടിൽ സുഹൃത്താണെന്ന് പറഞ്ഞ് കയറിക്കൂടി; പരിചയം മുതലെടുത്ത് പുലര്‍ച്ചെ വീടിന് മുന്നില്‍ എത്തി കതക് തുറക്കണം എന്നാവശ്യപ്പെട്ട് ബഹളം, വീട്ടുകാർ ഉണർന്നപ്പോൾ കണ്ടത് പെൺകുട്ടിയെയും കൊണ്ട് ബൈക്കിൽ പോകുന്നത്, നേരെ റിസോർട്ടിൽ കൊണ്ട് പോയി ഐസ്‌ക്രീമിൽ മായം കലർത്തി പീഡനം, സംഭവശേഷം കടന്നു കളയാൻ ശ്രമിച്ച പ്രതിയെ പിടികൂടി, അവസാനം തെളിവായത് പെണ്‍കുട്ടിയുടെ അടിവസ്ത്രത്തില്‍ കണ്ടെത്തിയ ബീജം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിനതടവ്

പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത്തിയഞ്ച് കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് (22) തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ഇരുപത്തിയഞ്ച് കൊല്ലം തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറ് മാസവും കൂടുതല്‍ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിധിയുണ്ടായി.
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ഒരു ബുക്ക് നല്‍കാനെന്ന വ്യാജേന കുട്ടിയുടെ വീട്ടില്‍ എത്തി വീട്ടുകാരെയും പരിചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തുറക്കാന്‍ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ച് ഉണര്‍ത്തി അപമാനിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതില്‍ ഭയന്ന് കുട്ടി വാതില്‍ തുറന്ന് കൊടുത്തപ്പോള്‍ മുറിക്കുള്ളില്‍ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ഇതിന് ശേഷം പ്രതി പല തവണ ശാരീരിക ബന്ധത്തിനായി നിര്‍ബന്ധിച്ചുവെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് മുപ്പതിന് പുലര്‍ച്ചെ പ്രതി കുട്ടിയുടെ വീടിന് മുന്നില്‍ എത്തി കതക് തുറക്കണം എന്നാവശ്യപ്പെട്ട് ബഹളം വെച്ചു.
കതക് തുറന്നപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തന്‍്റെ ബൈക്കില്‍ ബലമായി കയറ്റി മണ്‍റോത്തുരുത്തിലുള്ള ഒരു റിസോര്‍ട്ടില്‍ കൊണ്ട് പോയി. അവിടെ വെച്ച് ഐസ്ക്രീമില്‍ മായം ചേര്‍ത്ത് കുട്ടിയെ മയക്കിയതിന് ശേഷം ബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ ഭീഷണിപ്പെടുത്തി കടന്ന് കളയാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് മണ്‍റോത്തുരുത്തില്‍ വെച്ച് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അടിവസ്ത്രത്തിന്‍്റെ ശാസ്ത്രീയ പരിശോധനയില്‍ ബീജത്തിന്‍്റെ അംശം കണ്ടെത്തിയിരുന്നു. ഡി എന്‍ എ പരിശോധനയില്‍ ബീജം പ്രതിയുടേതാണെന്ന് തെളിഞ്ഞിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് .വിജയ് മോഹന്‍ ഹാജരായി. മെഡിക്കല്‍ കോളേജ് സി ഐ പി ഹരിലാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























