ടിക്കറ്റ് നിരക്ക് പൊള്ളുന്നു! അവധിയ്ക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ കുതിച്ച് യുഎഇ- കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക്, ഉണ്ടായത് യുഎഇ- കേരള സെക്ടറില്‍ 3000- 8300 രൂപ വരെയും കേരള- യുഎഇ സെക്ടറില്‍ 3000- 6000 രൂപയുടെയും വര്‍ധന

ഇന്ത്യ അന്തരാഷ്ട്ര യാത്രകളുടെ വിലക്ക് നീക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎഇ- കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നതായി റിപ്പോർട്ട്. അവധിയ്ക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഇത്തരത്തിൽ നിരക്ക് വർധിക്കുന്നത്. യുഎഇ- കേരള സെക്ടറില്‍ 3000- 8300 രൂപ വരെയും കേരള- യുഎഇ സെക്ടറില്‍ 3000- 6000 രൂപയുടെയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവും സ്‌കൂള്‍ അവധിയും ദുബായ് എക്‌സ്‌പോ തീരുന്നതുമാണ് യാത്രക്കാരുടെ എണ്ണം ഉയരാന്‍ കാരണമായി മാറിയത്.
ഇതുകൂടത്തെ വരാനിരിക്കുന്ന വിഷു, റമദാന്‍, പെരുന്നാള്‍ എന്നിവ പ്രമാണിച്ച് ടിക്കറ്റ് നിരക്ക് ഇനിയും കൂടുമെന്നാണ് ലഭ്യമാകുന്ന വിവരം. മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നതോടെ തന്നെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് എയര്‍ലൈനുകളുടെ ഇത്തരത്തിലുള്ള നടപടി. കൊവിഡ് ഭീതിയില്‍ യാത്ര ചെയ്യാന്‍ മടിച്ചിരിക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരക്ക് കുറയ്ക്കുമെന്ന സൂചന എയര്‍ലൈനുകള്‍ നല്‍കിയിരുന്നെങ്കിലും ബുക്കിങ് കൂടിയതോടെ നിരക്ക് കൂടുകയാണ് ഉണ്ടായത്.
അതോടൊപ്പം തന്നെ രാജ്യത്ത് വാര്‍ഷിക പരീക്ഷ കഴിഞ്ഞ് മൂന്ന് ആഴ്ചത്തെ അവധി ലഭിച്ചതോടെ പലരും കുടുംബവുമായി നാട്ടിലേക്ക് പോകാന്‍ തുടങ്ങിയിരുന്നു.
നാട്ടില്‍ രണ്ട് മാസത്തെ വേനല്‍ക്കാല അവധിയില്‍ യുഎഇയിലേക്ക് വരുന്ന കുടുംബങ്ങളുടെ എണ്ണവും ഇരട്ടിയാകുന്നതാണ്. വിഷു, റംസാന്‍, പെരുന്നാള്‍ തുടങ്ങി ആഘോഷ വേളകളില്‍ യാത്രക്കാരുടെ തിരക്ക് മുന്നില്‍കണ്ട് ഓണ്‍ലൈനില്‍ നിരക്ക് കൂട്ടിവച്ചിരിക്കുകയാണ് എയര്‍ലൈനുകള്‍ ഇപ്പോൾ. അതുകൊണ്ട് തന്നെ മേയ് ആദ്യവാരം വരെ നിരക്കില്‍ കുറവുണ്ടാകില്ലെന്നാണ് സൂചന.
അതേസമയം യുഎഇയിലേക്ക് കേരളത്തിലേക്കുള്ള വിവിധ സെക്ടറിലേക്ക് കഴിഞ്ഞയാഴ്ച വണ്‍വേയ്ക്ക് 350 ദിര്‍ഹത്തിന് (7269 രൂപ) കിട്ടിയിരുന്ന ടിക്കറ്റിന് ഇപ്പോള്‍ ചില എയര്‍ലൈനുകളില്‍ 150 മുതല്‍ 700 ദിര്‍ഹം (14525 രൂപ) വരെ ഉയര്‍ത്തിയിട്ടുണ്ട്.
അതായത് വിമാന ഇന്ധനവില ഉയര്‍ന്നതും കഴിഞ്ഞ 2 വര്‍ഷങ്ങളിലെ നഷ്ടവും നികത്താന്‍ മറ്റ് വഴികളില്ലെന്നാണ് എയര്‍ലൈനുകളുടെ നിലപാട്. ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ ഇന്ത്യന്‍ കമ്പനികളുടെ നിരക്കിനേക്കാള്‍ കൂടുതലാണ് എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വിദേശ കമ്പനികളുടേതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























