പ്രവാസികൾക്ക് കനത്ത തിരിച്ചടി....! സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ഉടൻ, മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ തൊഴിൽ നഷ്ടമാകും, വിവിധ മേഖലകളില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കാൻ സൗദി അറേബ്യ

മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്ന വിവിധ മേഖലകളിലെ സ്വദേശിവൽക്കരണം സൗദി അറേബ്യ തുടരുകയാണ്. സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഭക്ഷണ ശാലകളിലെയും രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണമാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
സെയില്‍സ് ഔട്ട്‌ലെറ്റുകളിലെ സെക്ഷന്‍ സൂപ്പര്‍വൈസര്‍, ഡിപ്പാര്‍ട്ട്മെന്റ് സൂപ്പര്‍വൈസര്‍, അക്കൗണ്ടിങ് ഫണ്ട് സൂപ്പര്‍വൈസര്‍, ഉപഭോക്തൃ സേവനം, ഉപഭോക്തൃ അക്കൗണ്ടന്റ് എന്നിവയില്‍ 100 ശതമാനവും ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ എന്നീ മേഖലകളില്‍ 50 ശതമാനവും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം.
അതേസമയം, സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 300 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള എല്ലാ കാറ്ററിങ് സ്റ്റോറുകള്‍ക്കും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുമാണ് സ്വദേശിവല്‍ക്കരണം ബാധകമാകുകയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം റസ്റ്ററന്റുകൾ, കഫെകൾ, കാറ്ററിങ് സർവീസ്, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ അവസരവും ഊർജവും നൽകുന്നതിനാണ് തീരുമാനമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഫാര്‍മസി, ദന്തചികിത്സ, അക്കൗണ്ടിംഗ്, നിയമം, മാര്‍ക്കറ്റിംഗ് എന്നിവയുള്‍പ്പെടെ നിരവധി ഗുണപരമായ മേഖലകളില്‍ 2021 ല്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 32 മേഖല സൗദിവത്കരിക്കാന്‍ തീരുമാനങ്ങള്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും അതിലിരട്ടിമേഖല പ്രദേശികവത്കരിക്കുവാന്‍ സാധിച്ചു. ഇതിലൂടെ സ്വകാര്യ മേഖലയില്‍ 4,00000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് സുലൈമാന്‍ അല്‍റാജ്ഹി വിവരം പങ്കുവെച്ചിരുന്നു. 2,00000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം.
2022 ല്‍ 30 പുതിയ മേഖലകളില്‍കൂടി സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് തൊഴില്‍പിണയില്‍ ഇത്രയേറെ പേര്‍ പ്രവേശിച്ച് റെക്കോര്‍ഡ് സംഖ്യയിലെത്തുന്നത്.
മുന്‍വര്‍ഷം സൗദി തൊഴില്‍ വിപണിയില്‍ പ്രവേശിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ആവര്‍ഷത്തെ ബിരുദധാരികളേക്കാള്‍ കൂടുതലാണ്. ഇത്രയധികം സ്ത്രീ പുരുഷന്മാര്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചത് സ്വകാര്യമേഖലയുടെ പിന്തുണയോടെയാണെന്ന് അല്‍-റാജ്ഹി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























