കുവൈത്തില്‍ പെണ്‍വാണിഭം... സ്‍ത്രീകള്‍ ഉള്‍പ്പെടെ 11 പ്രവാസികളെ അറസ്റ്റ് ചെയ്‍തു... ജോലിയിൽ നിന്ന് 13,000 വിദേശികളെ പിരിച്ചുവിട്ടു
കുവൈത്തില്‍ പെണ്‍വാണിഭ കുറ്റം ചുമത്തി 11 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘത്തിൽ മൂന്ന് പുരുഷന്മാരും എട്ടു സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
കുവൈത്തിലെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്‍ച നടത്തിയ പരിശോധനകളിലും രണ്ട് പെണ്‍വാണിഭ സംഘങ്ങളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടിയിരുന്നു. നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള വ്യാപക പരിശോധനകള്‍ രാജ്യമെമ്പാടും തുടരുകയാണിപ്പോള്‍.
അതുപോലെ, 5 വർഷത്തിനിടെ കുവൈത്തിലെ സർക്കാർ ജോലിയിൽ നിന്ന് 13,000 വിദേശികളെ പിരിച്ചുവിട്ടു. സ്വദേശിവൽക്കരണം ശക്തമാക്കിയതോടെ സർക്കാർ മേഖലയിലെ വിദേശികളുടെ എണ്ണം 79,000ൽനിന്ന് 66,000 ആയി കുറഞ്ഞതായി സിവിൽ സർവീസ് കമ്മിഷൻ അറിയിച്ചു. ഇതിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലാണ് ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്.
അതേസയം, കുവൈത്ത് മന്ത്രിസഭ വീണ്ടും രാജിവെച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ചൊവ്വാഴ്ച ബയാന്‍ പാലസിലെത്തി രാജിക്കത്ത് അമീറിന്റെ ചുമതല വഹിക്കുന്ന കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് കൈമാറി. പാര്‍ലമന്റുമായുള്ള പ്രശ്‌നങ്ങളാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്.
പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ ഇന്ന് നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുന്നോടിയായാണ് രാജി. 2019 ഡിസംബറിലാണ് ശൈഖ് സബാഹ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് മൂന്ന് തവണ രാജിവെക്കുകയും പിന്നീട് പുതിയ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബറിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റത്.
https://www.facebook.com/Malayalivartha























