അദാനി വന്നു ലോട്ടറിയടിച്ചു! തിരു. വിമാനത്താവളത്തിന് റോക്കറ്റ് വേഗത്തിൽ കുതിപ്പ്... കൊച്ചിക്ക് വെല്ലുവിളി ഉയർത്തി... തിരുവനന്തപുരം വിമാനത്താവളത്തിന് നല്ലകാലം

അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തി യാത്രക്കാര്‍. തലസ്ഥാന നഗരിയില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാണ് കൂടുതല്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് അദാനി ഗ്രൂപ്പ് ആകര്‍ഷിച്ചിരിക്കുന്നത്. ഈ വര്‍ഷം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിനിടെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ സംസ്ഥാനത്ത് വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രികരുടെ എണ്ണം ഇരട്ടിയിലധികമായാണ് കൂടിയത്, കഴിഞ്ഞ വർഷം ഏപ്രിലിൽ 67919 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തതെങ്കിൽ മാർച്ചിൽ യാത്രക്കാരുടെ എണ്ണം 1.2 ലക്ഷമായി.
ഏപ്രിലിലെ ആദ്യ ദിവസങ്ങളിൽ പ്രതിദിന രാജ്യാന്തര യാത്രക്കാരുടെ എണ്ണം അയ്യായിരത്തിനു മുകളിലെത്തി. ആഭ്യന്തര യാത്രക്കാർ പതിനായിരത്തിനു മുകളിലാണ് . മാർച്ച് 27 നാരംഭിച്ച സമ്മർ ഷെഡ്യൂളിലെ അഞ്ച് ദിവസത്തെ കണക്ക് മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. ഏപ്രിലിലെ കണക്കുകൂടി വരുമ്പോൾ യാത്രക്കാരുടെ എണ്ണം ഇരട്ടിയായേക്കും..
വെക്കേഷൻ ആയതോടെ വിമാന കമ്പനികൾ സർവീസുകൾ കൂട്ടിയിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടായിരുന്ന എമിറേറ്റ് സ് എല്ലാ ദിവസങ്ങളിലേക്കുമായി സർവീസുകൾ വർധിപ്പിച്ചു . ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് ആണ് . ആഴ്ചയിൽ 24 സർവീസുകളാണ് എയർ ഇന്ത്യയ്ക്കുള്ളത്.
കഴിഞ്ഞ മേയ് മുതലുള്ള പ്രതിമാസ രാജ്യാന്തര യാത്രക്കാരുടെ എണ്ണം ഇങ്ങനെ- മേയ്-21356, ജൂൺ-21489, ജൂലൈ- 29592, ഓഗസ്റ്റ്- 59429, സെപ്റ്റംബർ- 85919, ഒക്ടോബർ- 102931,നവംബർ- 111295, ഡിസംബർ-132165, ജനുവരി-109441, ഫെബ്രുവരി-93180.
എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി, എതിഹാദ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, സലാം എയർ, ഫ്ലൈ ദുബായ്, ഇൻഡിഗോ, ഗൾഫ് എയർ, കുവൈത്ത് എയർവേയ്‌സ്, മാൽഡീവിയൻ എയർവേയ്‌സ്, സ്കൂട്ട്, ശ്രീലങ്കൻ എയർ ലൈൻസ് എന്നിവയാണ് നിലവിൽ തിരുവനന്തപുരത്തു നിന്നു സർവീസ് നടത്തുന്നത്. തായ് എയർ ഏഷ്യ ബാങ്കോക്ക് സർവീസിന് അനുമതി നേടിയിട്ടുണ്ട്. കൊവിഡ് കാലത്ത് എയർലൈൻ കമ്പനികൾ പലതും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ കമ്പനികൾ ഇപ്പോൾ പുതിയ ജീവനക്കാരെ എടുത്തു തുടങ്ങി.
ആഴ്ചയില്‍ 24 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് തിരുവനന്തപുരത്തുനിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത്. തിരുവന്തപുരം വിമാനത്താളത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് കൊച്ചിക്ക് ഭീഷണിയായിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ പിടിക്കാനുള്ള മത്സരം വിമാന കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























