182 യാത്രക്കാരുമായി പറന്നുയരവെ ആ അപകടം...! ഇന്ധനം കടലിൽ ഒഴുക്കി എയർഇന്ത്യ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ മൂലം എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ തിരിച്ചിറക്കണ്ടി വരുന്നത് അടുത്തിടെ പതിവ് സംഭവമാക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഇതിന് കൃത്യമായ വിശദീകരണം നൽകാൻ എയർ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. കാലപ്പഴക്കം ചെന്ന വിമാനങ്ങളാണ് വിമാനക്കമ്പനി ഉപയോഗിക്കുന്നതെന്നും ഇതിനോടകം തന്നെ പരക്കെ ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും തുടരുകയാണ്.
അതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ പറന്നുയർന്ന വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ്385) വിമാനം അടിയന്തര ലാൻഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കരിപ്പൂരിൽ നിന്ന് പറന്നുയരവെ വിമാനം റൺവെയിൽ തട്ടിയെന്നാണ് വിവരമാണ് ലഭിക്കുന്നത്. എന്നാൽ ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ആദ്യം 11,10 ന് വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്താൻ അനുമതി നൽകിയെന്ന വിവരം ലഭിച്ചെങ്കിലും ഇന്ധനം ഒഴുക്കിക്കളഞ്ഞ് ശേഷം അടിയന്തര ലാന്‍ഡിങ് നടത്തുമെന്ന വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് വിഴിഞ്ഞം ഭാഗത്തിനു മുകളിലൂടെ പറന്ന് വിമാനത്തിലെ ഇന്ധനം കടലിലൊഴുക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എല്ലാം വിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഇത്തരം സംഭവിങ്ങൾ തുടർക്കായാകുന്നത് യാത്രക്കാരെ ഭയപ്പാടിയാക്കിയിരിക്കുകയാണ്.
അതേസമയം അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഒരു എഞ്ചിനിൽ നിന്നും തീ ഉയരുന്നത് കണ്ടതിന് പിന്നാലെയാണ് വിമാനം അബുദാബി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിൽ എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതായി ഡിജിസിഎ അറിയിക്കുകയായിരുന്നു. പൈലറ്റാണ് തീജ്വാല ആദ്യം കണ്ടത്. പിന്നാലെ പൈലറ്റ് വിമാനം അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐഎക്‌സ് 348 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. രാത്രി ഒരുമണിക്ക് അബുദാബിയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. മൊത്തം 184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു എഞ്ചിനിൽ സാങ്കേതിക തകരാർ ഉണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതർ അറിയിക്കുകയുണ്ടായി .
അതിനിടെ യന്ത്രത്തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കേണ്ടിവന്നിരുന്നു. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാത്രി എട്ടരയോടെ എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനത്തിലാകെ 193 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.വിമാനം ഇറങ്ങുന്നതിന് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.
https://www.facebook.com/Malayalivartha
























