ഒടുവിൽ നിയമം അയഞ്ഞു: സൗദിയിൽ ആ പ്രവാസി മലയാളി ജയിൽ മോചിതനായി: ഇത് അപൂർവ്വ സംഭവം

സൗദിയിൽ നിയമം വളരെ കർശനമാണ്. പലപ്പോഴും കുറ്റം ചെയ്തവർക്ക് വധ ശിക്ഷ ഉൾപ്പടെയുള്ള ശിക്ഷയാണ് നടപ്പിലാക്കാറുള്ളത്. പ്രത്യേകിച്ചും സൗദി പൗരന്മാരെ ചതിയിൽ പെടുത്തുകയോ മറ്റെന്തെങ്കിലും തരത്തിൽ ഉപദ്രവിക്കുകയോ ചെയ്തവരെ നിയമം വെറുതെ വിടാറില്ല. ഇവിടെ പാലക്കാട് സ്വദശി നിരപരാധിയാണെന്ന് കോടതിയെ ബോധിപ്പിക്കാൻ ആയതോടെയാണ് അദ്ദേഹത്തെ ജമൈത്തിൽ വിട്ടത് . പക്ഷെ പലപ്പോഴും ഇത്തരം ഭാഗ്യം തുണയ്‌ക്കെത്താറില്ല എന്ന് സൗദി പ്രവാസികൾ പറയുന്നു
ഇവിടെ സൗദി പൗരനെ ഓൺലൈൻ തട്ടിപ്പിനിരയാക്കിയ കേസിലാണ് പാലക്കാട് സ്വദേശിയായ പ്രവാസിയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. സൗദി പൗരന് 19,000 റിയാൽ നഷ്ടപ്പെട്ടു എന്നായിരുന്നു കേസ്. അബഹയിലെ റിജാൽ അൽമയിൽ താമസിക്കുന്ന സൗദി പൗരൻ നൽകിയ പരാതി പ്രകാരം ജയിലിലായ പാലക്കാട് പറളി സ്വദേശി അബ്ദുറഷീദിനാണ് റിയാദ് ക്രിമിനൽ കോടതി ജാമ്യം നൽകിയത്.
ഒരു വർഷം മുമ്പ് സൗദി പൗരനെ നാഷണൽ ഇൻഫർമേഷൻ സെന്ററിൽ നിന്നാണെന്ന് പറഞ്ഞ് അജ്ഞാതർ വിളിക്കുകയും ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒ.ടി.പി ആവശ്യപ്പെടുകയും ചെയ്തു. അവർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയതോടെ ഇദ്ദേഹത്തിന്റെ ബാങ്ക് അകൗണ്ടിലുണ്ടായിരുന്ന 19,000 റിയാൽ മൂന്നു ഘട്ടമായി നഷ്ടപ്പെട്ടു. പണം പോയതറിഞ്ഞതോടെ ഇദ്ദേഹം രിജാൽ അൽമാ പോലീസിൽ പരാതി നൽകി.
പൊലീസ് സെൻട്രൽ ബാങ്ക് വഴി നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ പണം അറബ് നാഷണൽ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കാണ് ട്രാൻസ്‍ഫർ ചെയ്‍തതെന്ന് കണ്ടെത്തി. വിളിച്ച ഫോൺ നമ്പർ ട്രാക്ക് ചെയ്തപ്പോൾ റിയാദിൽ ജോലി ചെയ്യുന്ന അബ്ദുറഷീദിന്റെ ഇഖാമയിൽ എടുത്ത മൊബൈൽ നമ്പറായിരുന്നു. തുടർന്ന് കേസ് റിയാദ് അൽഖലീജ് പൊലീസിലേക്ക് മാറ്റി. അബ്ദുറഷീദിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു. അബ്‍ദുറഷീദിനും അറബ് നാഷണൽ ബാങ്കിൽ അകൗണ്ടുണ്ടായിരുന്നു. വീണ്ടും പൊലീസ് സ്‌റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ അദ്ദേഹം അതിന് മറുപടി നൽകിയില്ല.
തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യക്കാരനാണ് തന്നെ വിളിച്ചതെന്നും അദ്ദേഹത്തിന്റെ അകൗണ്ടിലേക്കാണ് പണം ട്രാൻസ്‍ഫർ ആയതെന്നും അതിനാൽ പണം തിരിച്ചുകിട്ടണമെന്നും അദ്ദേഹത്തെ ശിക്ഷിക്കണമെന്നുമാണ് സൗദി പൗരൻ പബ്ലിക് പ്രോസിക്യൂഷനിൽ ആവശ്യപ്പെട്ടിരുന്നത്. താൻ ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്നും തന്റെ അക്കൗണ്ടിൽ ആരുടെയും പണം എത്തിയിട്ടില്ലെന്നും തന്റെ ശമ്പളമല്ലാത്ത മറ്റൊരു പണം അകൗണ്ടിലില്ലെന്നും അബ്ദുറഷീദ് കോടതിയിൽ പറഞ്ഞു.
അബ്ദുറഷീദ് ആണ് തന്നെ വിളിച്ചതെന്നും പണം റശീദിന്റെ അകൗണ്ടിലേക്കാണ് പോയതെന്നും സ്ഥിരീകരിക്കാൻ എതിർ കക്ഷിക്കായില്ല. തുടർന്ന് റഷീദിനെ ജാമ്യത്തിൽ വിടുകയായിരുന്നു. കേസിൽ ഇന്ത്യൻ എംബസി വളന്റിയറും റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാനുമായ സിദ്ദീഖ് തുവ്വൂരും പാലക്കാട് കെ.എം.സി.സി നേതാക്കളും വിവിധ ഘട്ടങ്ങളിൽ റഷീദിന് സഹായത്തിനുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























